ഉമ്മാടെ മുണ്ടിന്റെ കോന്തല വിട്ട് ആദ്യമായി സ്വാതന്ത്രത്തോടെ എത്തിപ്പെട്ട ഈ മദ്രസ്സയുടെ ഒന്നാം ക്ലാസ്സും അവിടുത്തെ ഉസ്താദ്മാരും സഹപാഠികളും കൊച്ചു കൊച്ചു സംഭവങ്ങള്‍ പോലും ഇന്നും ഓര്‍മ്മകളില്‍ പച്ചപിടിച്ചുതന്നെ നില്‍പ്പുണ്ട്, ഗൃഹാതുരത്വത്തിന്റെ നൊമ്പരപ്പൊട്ടുകള്‍ ഏറ്റവും കൂടുതല്‍ മനസ്സിനെ തപിപ്പിക്കുന്നത് ഈ മദ്രസ്സയുടെ നടുമുറ്റത്തെത്തുമ്പോഴാണ്, അകാലത്തില്‍ പരലോകം പൂകിയ പ്രിയപ്പെട്ട ഗുരുനാഥന് മൊയ്തുമുസ്ല്യാര്‍ , ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസുവരെ കൊച്ചുന്നാളിലെ എല്ലാ കുസൃതികളും സഹിച്ചും പൊറുത്തും ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ചൊല്ലിതന്നു പഠിപ്പിച്ച ആനക്കരക്കാരന് മമ്മി മുസ്ല്യാര്‍ , മങ്കേരി കുഞ്ഞഹമ്മദ് മുസ്ല്യാര്‍, പുറമണ്ണൂര്മുഹമ്മദ് മുസ്ല്യാര്‍, വളാഞ്ചേരി മുഹമ്മദ് മുസ്ല്യാര്‍, വെളിയങ്കോട്മോമുണ്ണി മുസ്ല്യാര്‍, നാട്ടുകാരായ കുഞ്ഞോന് മുസ്ല്യാര്‍, കുഞ്ഞഹമ്മദ്മുസ്ല്യാര്‍ തുടങ്ങിയ ഉസ്താദുമാര്‍ അന്ന് സ്വഭാവ രൂപീകരണത്തിനും, ആത്മവിശ്വാസം വളര്‍ത്തുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാവും, വര്‍ഷം തോറുമുള്ള നബിദിനാഘോഷത്തിന്റെ ഭാഗമായി ഈ മദ്രസ്സ അങ്കണത്തില്‍ വെച്ച് നടത്തപ്പെട്ടിരുന്ന പ്രസംഗം, ഗാനം തുടങ്ങിയ ഇനങ്ങളുടെ മത്സരങ്ങളിലൂടെയാണ് കലാരംഗത്തെക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്, ആദ്യ സമ്മാനങ്ങള്‍ കരസ്ഥമാക്കിയതും ഇതിലൂടെ തന്നെ, രണ്ടാംക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സില്‍ നിന്നും ഫസ്റ്റ്ക്ലാസ്സോടെ പാസ്സായി മദ്രസ്സയില്‍നിന്നു വിട്ടുപോരും വരെ മലയാള പ്രസംഗം, ഭക്തിഗാനം എന്നീ രണ്ടു വിഭാഗങ്ങളില്‍ ഒന്നാം സമ്മാനത്തിന്റെ കുത്തക എന്റെ പേരിലായിരുന്നെന്നത് ഇന്നും ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുള്ള ഒരു കൊച്ചു സ്വകാര്യമാണ്.
സമാനതകളില്ലാത്ത ബാല്യകാലം, മധുരനൊമ്പരങ്ങളുടെ കുത്തൊഴുക്കാണ് മനസ്സകത്തിലേക്ക്, പുളകങ്ങള്‍ ഉണര്‍ത്തുന്ന കുതൂഹലതകളുടെ, കുറെ കുസ്രുതികുന്നായ്മകളുടെ, കൊച്ചു കൊച്ചു ഇണക്കങ്ങളുടെ; പിണക്കങ്ങളുടെ.... അങ്ങിനെ ഒരായിരം ഓര്‍മ്മകളുടെ നിലയില്ലാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടുമുങ്ങാനും അടിത്തട്ടുകളില്‍ മങ്ങിമയങ്ങിക്കിടക്കുന്ന മണിമുത്തുകള്‍ വാരിക്കോരി എടുക്കാനും വെറുതെയെങ്കിലും ഒരു മോഹം തോന്നുന്നു ഉള്ളിലെവിടെയോ..
അന്നത്തെ അവധിക്കാലങ്ങള്‍, കാരക്കമിട്ടായിയുടെ, കോല്മിട്ടായിയുടെ മധുരം. കണ്ണിമാങ്ങയച്ചാറിന്റെ രസമുള്ളപുളി, അച്ചുതൊട്ടുകളിയുടെയം കുട്ടിയും കോലും കളിയുടെയും താളമേളങ്ങള്‍ , കൊച്ചംകുത്തിക്കളിയുടെ വെറിക്കൂട്ടുകള്‍, കോട്ടിക്കുഴിക്കളിയുടെ കൈവഴക്കങ്ങള്‍, അങ്ങിനെ അങ്ങിനെ ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍! ഹാവൂ.. എന്ത് രസമായേനെ..!
വെറുതെ മോഹിക്കാനല്ലാതെ...! പ്രതിവിധിയില്ലാത്ത നിയോഗങ്ങള്‍.. ഓര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ, വിണ്ടുകീറുന്ന പ്രതീതി ഉള്ളിലെവിടെയോ ചോരകിനിയുന്നപോലെ..
മുസ്ലീം ഭൂരിപക്ഷപ്രദേശമായ തൊഴിയൂര്‍ ഗ്രാമത്തിന്റെ ചരിത്രം തുടങ്ങുന്ന നാള് മുതല്‍ ഇവിടെയുള്ള ഒരു സ്ഥാപനമാണ് ഇന്ന് ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മതപഠന കേന്ദ്രം, ഈ സ്ഥാപനത്തിന്റെ ഏതെങ്കിലും ഒരു ശാഖയില്‍ പഠനം നടത്താത്ത മുസ്ലീം സമുദായത്തില്‍ പെട്ട; അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള ഒരാള്‍ പോലും തൊഴിയൂരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്, ഇന്നത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സംസ്കാരം ഇതിന്നൊരു ചെറിയ കുറവ് വരുത്തിയിട്ടുണ്ടെന്നു മാത്രം.
( മദ്രസ്സയുടെ കല്ലായി ശാഖ)
പാലെമാവ് മുസ്ലിം ജമാഅത്ത് പള്ളി കമ്മറ്റിയുടെ കീഴിലുള്ള ഈ മദ്രസ്സയുടെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത് നാട്ടിലെ കേളികേട്ട മാളിയേക്കല്‍ തറവാട്ടുകാരുടെ വക മാളിയേക്കല്‍ പടിയെന്നറിയപ്പെടുന്ന തൊഴിയൂരിലെ മര്‍മ്മപ്രധാനമായ സ്ഥലത്താണ്, ഇവിടെ ഒരേ കോബൌണ്ടില് തന്നെയാണ് തൊഴിയൂരിന്റെ മറ്റൊരു അഭിമാനസ്തംഭമായ എ എം എല്‍ പി സ്കൂളും സ്ഥിതിചെയ്യുന്നത്.
കല്ലായിമദ്രസ്സ , കിഴക്കേ മദ്രസ്സ, മണ്ണാങ്കുളം മദ്രസ്സ, പള്ളി മദ്രസ്സ എന്നിങ്ങനെ തിരിച്ചറിയാനുള്ള വിളിപ്പേരുകളില്‍ നാടിന്റെ വിവിധ ദിശകളിലായി ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ യുടെ ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്, തൊഴിയൂരിന്റെ അടുത്ത പ്രദേശങ്ങളായ വൈലത്തൂര്‍ ,പിള്ളക്കാട്, ചൂല്‍പ്രം,കോട്ടപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ മദ്രസ്സകളും കൂടി ഉള്‍പ്പെട്ട തൊഴിയൂര്‍ റേഞ്ചിന്റെ ആസ്ഥാനവും പുരാതനമായ ഈ മദ്രസ്സ തന്നെ, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ്സാണ് ഇവിടെ എക്കാലവും പിന്തുടര്ന്ന് വരുന്നത്, എന്റെ ഓര്‍മ്മയില്‍ ഈ മദ്രസ്സ കെട്ടിടം രണ്ടു തവണയായി പുതുക്കിപ്പണിയുന്നു, ഞങ്ങളുടെ പഠന കാലത്ത് അഞ്ചു വരെ മാത്രം പഠനം നടന്നിരുന്ന ഇവിടെ ഇപ്പോള്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠനം നടക്കുന്നുണ്ട്, ഈ മദ്രസ്സയില്‍ പന്ത്രണ്ടു ഉസ്താദുമാര്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നു.
( മദ്രസ്സയുടെ പള്ളി ശാഖ)
ഇവിടെനിന്നും ആരംഭിച്ച സൌഹൃദങ്ങളാണ് പലതും ഇന്നും യാതൊരു കോട്ടവും തട്ടാതെ നിലനില്ക്കുന്നതില് പലതും, തൊഴിയൂരിന്റെ ഭൂപടത്തില്‍ എന്നും ഉന്നത സ്ഥാനത്തു നിലകൊള്ളുന്ന ഈ സ്ഥാപനം ഇനിയും ഒരുപാട് തലമുറകള്‍ക്ക് ആത്മീയവിദ്യഭ്യാസം നല്‍കിക്കൊണ്ട് വഴികാട്ടിയായി നിലനില്ക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.
( കൂട്ടത്തില്‍ ഈ ഗാനം കൂടി കേള്‍ക്കാം.)
( കൂട്ടത്തില്‍ ഈ ഗാനം കൂടി കേള്‍ക്കാം.)
കുറിപ്പിന് നന്ദി. നന്നായി എഴുതി.
ReplyDeleteനല്ല പോസ്റ്റ് എഴുത്ത് തുടരട്ടെ ഇക്കാ
ReplyDeleteകേരളത്തില്‍ എവിടെയും മദ്രസകള്‍ക്ക് ഈ പേര് തന്നെയാണോ മാഷേ ?
ReplyDelete"ഇഹ് -യാ ഉല് ഇസ്ലാം മദ്രസ "
എന്റെ വീടിനടുത്തുള്ള മദ്രസയുടെ പേരും ഇത് തന്നെ ...ഇവിടെ വന്നപ്പോള്‍ ആ മദ്രസയുടെ മുന്നില്‍ വന്നു നിന്നത് പോലെ തോന്നി ..:)
ഗ്രിഹാതുരത്വം തുളുമ്പുന്ന ഒരു ഓര്മ കുറിപ്പ്..ഓത്തു പള്ളിയില്‍ എന്ന പാട്ട് പാടിയത് ഞങ്ങടെ നാട്ടുകാരനായ VT മുരളിയേട്ടന്റെ ആണ്.. ആ ഒറിജിനല്‍ പാട്ട് കൊടുത്തെങ്കില്‍ പോസ്റ്റ് ഒന്നൂടെ ഹൃദ്യമായേനെ.
ReplyDeleteഈദ് മുബാറക്
ReplyDeleteഎനിക്കേറെ ഇഷ്ടപ്പെട്ടു.
താങ്കള്‍ക്ക് എല്ലാവിധ ആശംസകളും
നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്
നിക്കിഷ്ടായി, നല്ല എഴുത്ത്, പഴയ മദ്രസയിലേക്കൊന്നു പോയ സുഖണ്ട്,
ReplyDeleteഅപ്പം സിദ്ദിക്ക ഒരു ഗൊച്ചു ഗായകനാണല്ലേ. വല്ല 'റിയാലിറ്റി വീടിനും' ഒരു ശ്രമം നടത്തണോ.
ശരിയാണ് സിദ്ധീക്ക. ഓര്‍മ്മ പുസ്തകങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ ആദ്യ പേജില്‍ തന്നെ കാണും മദ്രസ്സയും ചുറ്റുവട്ടവും. എനിക്ക് കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് മദ്രസ്സയില്‍ നിന്നാണ്. അബു മുസ്ലിയാരില്‍ നിന്ന്. പക്ഷെ ഇന്നും തുടരുന്ന ഒരു ആത്മബന്ധമുണ്ട് ഞാനും ഉസ്താതും തമ്മില്‍. അവര്‍ പഠിപ്പിച്ചത് നന്മയുടെയും സ്നേഹത്തിന്റെയും കൂടി പാഠങ്ങളായിരുന്നു. പലരും പറയുന്നത് പോലെയല്ല. മദ്രസകള്‍ കേന്ദ്രീകരിച്ച് മികച്ച സാഹിത്യ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എല്ലാ ഞായറാഴ്ചകളിലും നടന്നിരുന്ന സാഹിത്യ സമാജങ്ങള്‍ നല്ലൊരു അനുഭവമായിരുന്നു.
ReplyDeleteഈ കുറിപ്പ് എന്റെ മനസ്സിനോടും അടുത്ത് നില്ക്കുന്നു. ഞാന്‍ ചുറ്റിക്കറങ്ങി എന്റെ മദ്രസയുടെ മുറ്റത്ത്. ഗുരുനാഥന്മാരെ ഒരിക്കലോട്ടെ ഓര്‍മ്മിച്ചു.
നിങ്ങളെ മദ്രസ്സയ്ക്ക് എല്ലാ ആശംസകളും കൂടുതല്‍ വിജയങ്ങള്‍ക്ക് പ്രാര്‍ത്ഥനയും നേരുന്നു.
--
ഈദ് മുബാറക്ക്.
ReplyDeleteമദ്രസ്സകളെയും മദ്രസ്സാധ്യാപകരേയും കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് ഹൃദ്യം.
Dear Sidhique,
ReplyDeleteVery happy to see our Temple also ("Chulliyil Ambalam") in your collections. Thank you very much.
Suresh
Thazhissery
ഈ പോസ്റ്റിലൂടെ എന്റെയും ചെറുപ്പ കാലത്തേക്കൊന്നെത്തി നോക്കാന്‍ കഴിഞ്ഞു.പക്ഷെ അന്നു പഠിച്ച പലതും പിന്നീട് ആശയപരമായി തിരുത്തേണ്ടി വന്നിട്ടുണ്ട്. ഒരു തങ്ങള്‍ കുട്ടിയെ “നീ” എന്നു വിളിച്ചതിനു അയമു മൊല്ലാക്ക “തങ്ങമ്മാരെ നീ എന്നു വിളിക്കരുത്” എന്നു പറഞ്ഞെന്നെ തല്ലി. പകരം ,ഒരാളെയും “നീ” എന്നു വിളിക്കരുത് “ നിങ്ങള്‍ ”എന്നു വിളിക്കണം എന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!.ആല്‍ബത്തിലെ പാട്ടും കൊള്ളാം.പക്ഷെ ദൃശ്യാവിഷ്കരണത്തില്‍ ചില പോരായ്മകളുണ്ട് ( അതിവിടെ പറഞ്ഞിട്ടു കാര്യമില്ലല്ലൊ)
ReplyDeleteഓത്ത് പള്ളി പിന്നെ മദ്രസ്സ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ഇന്ന് റിയാലിറ്റി ഷോ യില്‍ പാടാന്‍ പോകുന്ന കിടാങ്ങള്‍ ഒരിക്കല്‍ എങ്കിലും കുട്ടിയും കോലും കളിചിട്ടുന്ടെങ്കില് അവര്‍ക്ക് സംഗതി ഇല്ല എന്ന് ഒരു ജഡ്ജും പറയില്ല കാരണം ആ കത്തീ .................................ന്നു പറഞ്ഞുള്ള ഓട്ടം അതൊരു ഒന്ന് ഒന്നരയാ
ReplyDelete@ എച്ചുമൂ : ആദ്യ അഭിപ്രായത്തിനു നന്ദി.
ReplyDelete@ കവിയൂര്‍ ജീ : വളരെ സന്തോഷം .
@ രമേശ് ജീ : ഞാനും പലയിടത്തും ഇതേ പേരില്‍ തന്നെ കണ്ടിട്ടുണ്ട് , പണ്ടത്തെ ഒരു കോമണ്‍ പേരാണെന്ന് തോന്നുന്നു.
@ ദുബായിക്കാരാ : വിഷ്വല്‍ ഭംഗിയും , സൌണ്ട് ക്വാളിറ്റിയും നോക്കി തിരഞ്ഞെടുത്തതാണ് , വരികള്‍ എല്ലാം ഒന്നാണല്ലോ എന്നും കരുതി ,
ReplyDeleteമുരളിചെട്ടന്റെ ഗാനം എന്റെ കളക്ഷനില്‍ ഉണ്ടായിരുന്നു , അഭിപ്രായത്തില്‍ വളരെ സന്തോഷം.
@ തങ്കപ്പന് ജീ : ആദ്യ വരവിനും കമന്റിനും നന്ദി , താങ്കളുടെ ബ്ലോഗ് കണ്ടിരുന്നു ,അഭിപ്രായം അവിടെ കുറിച്ചു.
@ ഫസലുല്‍ : ഒരങ്കതിനും കൂടിയുള്ള ബാല്യമൊക്കെ ഉണ്ടെന്നാണ് വിശ്വാസം. കണ്ടതില്‍ സന്തോഷം.
@ മന്‍സൂര്‍ഭായ് : താങ്കളുടെ വിശദമായ അഭിപ്രായത്തിനു വളരെ സന്തോഷം, എത്ര കുടഞ്ഞെറിഞ്ഞാലും വേറിട്ടുപോകാതെ ഹൃദയഭിത്തികളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ആ മധുരനൊമ്പരങ്ങള്‍ മരണം വരെ കൂടെത്തന്നെ കാണും..
ReplyDelete@ മുല്ലാ : റംസാന് കഴിഞ്ഞു തിരിച്ചെത്തിയല്ലേ? സന്തോഷം.
@ സുരേഷ്ജീ : ചുള്ളിയില്‍ ക്ഷേത്രത്തെക്കുറിച്ച് ഒരു കുറിപ്പ് ഞാന്‍ തയ്യാറാക്കി വരുന്നു ,കുറച്ചു വിവരങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്, നാട്ടിലെത്തിയാല്‍ പ്രതീക്ഷിക്കാം.
@ മോമുട്ടിക്കാ : ചില ഗുരുനാഥന്മാരുടെ ഓര്‍മ്മ നമ്മളെ നൊമ്പരപ്പെടുത്താറുള്ളത് ഇങ്ങിനെയുള്ള കാരണങ്ങള്‍ കൊണ്ടാണല്ലോ! അവരുടെ വിജ്ഞാനത്തിന്റെ പരിമിധി കൊണ്ടായിരിക്കാം എന്നോര്‍ത്ത് നമുക്കത് പൊറുത്തുകൊടുക്കാം.
ReplyDelete@ കൊമ്പാ:ആ കത്തിക്കിടയില്‍ ശ്വാസം പോയാല്‍ അതോടെ മാനം പോകില്ലേ? കണ്ടതില്‍ സന്തോഷം.
ഓര്‍മ്മക്കുറിപ്പ് ഇഷ്ടായി.. അപ്പൊ പ്രസംഗത്തിലും , ഭക്തിഗാനത്തിലും ഒന്നാം സമ്മാനത്തിന്റെ
ReplyDeleteകുത്തകയൊക്കെ കൈയ്യിലുള്ള ആളാണല്ലേ :)
(ഓ ടോ : ഉടയോന്റെ കനിവിന്നായ് , കണ്ണീരോടെ എന്ന പോസ്റ്റില്‍ പറഞ്ഞ ആ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണിക്ക? വീട്ടില്‍ എത്തിയ ശേഷമുള്ള വിവരം എന്തെങ്കിലും അറിഞ്ഞോ ? )
ഒരു അരനൂറ്റാണ്ടിലേറെ പിന്നിലേക്ക് ചെന്നെത്തിച്ച പോസ്റ്റ്. വളരെ ഹൃദ്യമായി. പെരുന്നാള്‍ ആശംസകളോടെ
ReplyDeleteഎല്ലാം സമർപ്പിച്ചാലും തിരികെ ലഭിക്കാത്ത ആ ബാല്യകാല സ്മരണകൾ എന്നും മനസിൽ ഒരു നൊമ്പരമായി വിടാതെ പിന്തുടരുകതന്നെ ചെയ്യും.. കുറിപ്പ് ഹ്ര്ദയഹാരിയായി..
ReplyDeleteഒരു തിരിച്ചു പോക്ക് സാദ്യമാനെങ്കില്....
ReplyDeleteവെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം.....
ആ മദ്രസ ഒന്ന് പെയിന്റ് ഒക്കെ കൊടുത്തു നന്നാക്കിക്കൂടെ ?
ReplyDeleteനല്ല പോസ്റ്റ് ....... ഞങ്ങളുടേതായിരുന്ന ഇപ്പോള്‍ ഞങ്ങളുടേതല്ലാത്ത വീടിന്റെ ഒരു മൂലയിലൊരു മദ്രസയായിരുന്നു. അവിടെനിന്നുള്ള വാങ്കുവിളികളിലൂടെയായിരുന്നു ഞങ്ങള്‍ സമയമറിഞ്ഞിരുന്നത്. വയളുകള്‍ ഒരുപാടുറക്കം കെടുത്തിയിട്ടുണ്ട്....:) അതെല്ലാം ഓര്‍മ്മവന്നു.
ReplyDeleteനൊസ്റ്റാൾജിയ.. നന്നായിട്ടുണ്ട് എഴുത്ത്.
ReplyDeleteലിപീ :അതൊക്കെ അങ്ങിനെ ഒരു കാലം,ഇനി ഓര്‍ത്തു കൊതിയൂരാന് കൊള്ളാം,പിന്നെ കുഞ്ഞിനു വളരെ ആശ്വാസമായി തിരിച്ചു വീട്ടിലെത്തി എന്ന വിവരം അറിയാന്‍ കഴിഞ്ഞു,
ReplyDeleteഎങ്കിലും ഹൃദയ സംബന്ധമായ ചെറിയൊരു പ്രശ്നം നിനനില്‍ക്കുന്നു , വളരും തോറും അത് ശെരിയാവുമെന്നാനു ഡോക്റെര്മാര് പറഞ്ഞതെത്രേ.
അങ്ങിനെയെകിലും ആശ്വസിക്കാം , നല്ല മനസ്സിന് നന്ദി.
അഹമ്മദ് ഭായ് : ഇത്തരം ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ !
ReplyDeleteബച്ചുണ്ണീ : ആ , അതൊരു കാലം, ജീവിതത്തിന്റെ ഏറ്റവും സുഖമുള്ള കാലം.
ഖാദ് : കണ്ടത്തില്‍ സന്തോഷം , അഭിപ്രായത്തിനു നന്ദി.
@ ഫൈസൂ : ഇത് ഒരു രണ്ടുമൂന്നു കൊല്ലം മുമ്പത്തെ ഫോട്ടോയാണ് , ഇപ്പോള്‍ സംഭവം പെയിന്റിങ്ങും അറ്റകുറ്റ പണികളും കഴിഞ്ഞു ചെത്തായി,
ReplyDeleteപുതിയ ഫോട്ടോ കയ്യിലില്ല അതോണ്ട് ഇട്ടതാ..നാട്ടിലെത്തിയാല്‍ മാറ്റി പോസ്റ്റാം , കണ്ടതില്‍ സന്തോഷം..
@ പ്രയാണ്‍ : വീടിന്റെ മൂല മദ്രസ്സയോ ! കുറെ സഹിക്കേണ്ടി വന്നിട്ടുണ്ടാവുമെല്ലോ ?
@ കുമാരന്ജീ : അങ്ങിനെ കുറെ ഓര്‍മ്മകള്‍ ,കണ്ടതില്‍ വളരെ സന്തോഷം.
വളരെ ഹൃദ്യമായ പോസ്റ്റ് . സമ്പന്നമായ കുട്ടിക്കാലത്തെക്കുള്ള എത്തിനോട്ടം എന്നും ഗൃഹാതുരത്വം പകര്‍ന്നു തരുന്നതാണ്. ഇവിടെ അത് ഭംഗിയായി അവതരിപ്പിച്ചു.
ReplyDeleteഇക്ക പഴയ കാലത്തേക്ക് തിരിച്ച് പോയെങ്കിലും എനിക്ക് ഇതൊരു പുതിയ അറിവാണ്..
ReplyDeleteഞങ്ങളുടെ നാട്ടില്‍ എനിക്കെത്തുന്ന ദൂരത്ത് മദ്രസകള്‍ ഇല്ല എന്നത് തന്നെ കാരണം..
പോസ്റ്റിന് നന്ദി!
പ്രായമാവുമ്പോള്‍ ഇങ്ങനെയൊക്കെ എഴുതാന്‍ നല്ലസുഖം തന്നെ..പക്ഷെ,അവിടെ ഇപ്പോള്‍ പഠിക്കുന്ന പാട് വല്ലതുമുണ്ടോ നിങ്ങളൊക്കെ അറിയണ്?
ReplyDeleteഅങ്ങിനെ അങ്ങിനെ ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍! ഹാവൂ.. എന്ത് രസമായേനെ..!നല്ല രചനാവൈഭവം,,,നന്നായി പറഞ്ഞിരിക്കുന്നൂ....എല്ലാ നന്മകളും...
ReplyDelete@ സ്വന്തം സുഹൃത്തേ : മദ്രസ്സ ഇല്ലാത്ത നാടാണല്ലേ? ഒന്ന് തുടങ്ങണോ?
ReplyDelete@ നെനാസേ : ഞങ്ങളും ഈ വിഷങ്ങളിക്കെ സഹിച്ചു തന്നെയാണ് മോളെ ഇതുവരെ എത്തിയത്.
@ ചന്തുഭായ് : വളരെ സന്തോഷം.
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു..ഗൃഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്..ആശംസകള്‍..
ReplyDeleteമദ്രസകളെയും ഉസ്താടുമാരെയും സംബന്ധിച്ച പല പോസ്റ്റുകളും വായിച്ചിട്ടുണ്ട്.
ReplyDeleteഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അറിവ് പകര്‍ന്നു തന്നവരെ കുറിച്ച്
അവരുടെ പോരായ്മകളും പഠനത്തിന്റെ അശാസ്ത്രീയതയുമൊക്കെ പെരുപ്പിക്കുന്ന കുറിപ്പുകള്‍.
എന്നാല്‍ സിദ്ധീക്ക പറഞ്ഞ പോലെ അവരില്‍ പലരുടെയും,മാത്രമല്ല കേരളത്തില്‍ അറിയപ്പെടുന്ന പല കലാകാരനാരുടെയും
ആദ്യ അരങ്ങേറ്റം നബിദിന യോഗങ്ങള്‍ തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം.പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്.
അറിവിന്റെ, സംസ്കാരത്തിന്റെ , ജീവിതത്തിന്റെ ആദ്യാക്ഷരങ്ങലാണ് മദ്രസകള്‍ കുട്ടികളെ പഠിപ്പിക്കുന്നത്.
പലരും തെറ്റിദ്ദരിച്ച പോലെ തീവ്രവാദമോ മത ഭീകരതയോ ഒന്നുമല്ല.
ഈ കുറിപ്പിന് സല്യൂട്ട് സിദ്ദീക ..
@നേന കുട്ടി : നിനക്ക് രണ്ട് പെടയുടെ കുറവുണ്ട്.ഉസ്താദിനോട് പറഞ്ഞു എര്പാടാക്കട്ടെ
ഷാനവാസ്ക്കാ : കണ്ടതില്‍ വളരെ സന്തോഷം.
ReplyDeleteറഷീദ്ഭായ് : നല്ലവാക്കുകള്‍ക്കു നന്ദി , ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്നവര്‍ ഗുരുക്കന്മാരല്ലേ, മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ നമ്മളെല്ലാം പഠിച്ചു പോന്ന പാഠം!ഇന്ന് അതിന്നപവാദമായി കുറെ വള്ളിപൊട്ടിയ ഗുരുക്കന്മാര് വാഴുന്നുണ്ടെങ്കിലും..
നേനാടെ കാര്യമൊന്നും പറയണ്ട, ഓണാവധി അല്ലെ? കുറച്ചുദിവസം ഇവിടെ കാണും.
ഒരു കാര്യം പറയാൻ വിട്ടു..
ReplyDeleteഅന്നൊക്കെ നബിദിനത്തിനും മറ്റ് പരിപാടികൾക്കുമൊക്കെ കേട്ടിരുന്ന ഒരു അറിയിപ്പ്..
മലയാള പ്രസംഗം, ഗാനം എന്നീ പരിപാടികൾക്ക് പങ്കെടുത്ത ഒരേയൊരു കുട്ടി എന്ന നിലക്ക് ഒന്നാം സമ്മാനം സിദ്ധീഖ് .ഇ.എ കരസഥമാക്കിയിരിക്കുന്നു
ഒ.ടോ :
മൊബൈൽ സ്വിച്ച് ഓഫാണ്. ശ്രമിയ്ക്കേണ്ട
കുറച്ചുനേരം ഞാനുമെന്റെ മദ്രസയിലേക്ക് തിരിഞ്ഞുനടന്നു...
ReplyDeleteനല്ല പോസ്റ്റ്.
ആശംസകൾ!
കോന്തലക്കല് നീയെനിക്കായി കെട്ടിയ നെല്ലിക്ക.............വീശിയില്ലേ നമ്മുടെ മൊല്ലാക്ക ,മധുരം കിനിയുന്ന ഓര്‍മ്മകള്‍ പകര്‍ന്നു തന്ന കുറിപ്പ് ...
ReplyDelete@ ബച്ചുണ്ണീ : നീ വല്യൊരു പാരയുമായി ഇറങ്ങിയിരികകുകയാനല്ലേ? കൊട്ടേഷന്‍ വേണ്ടി വരുമോ?
ReplyDelete@ അലിഭായ് : മദ്രസ്സ എന്നും മനസ്സില്‍ നിന്നും വേറിട്ട് പോകാത്ത നോസ്ടാല്ജിയ ആണ്
@ സിയാഫ് : ശെരിക്കും മനസ്സിനെ ആദ്രമാക്കുന്ന വരികളാണ് ആ ഗാനത്തില്‍ ഉടനീളം
സിദ്ദിക്ക നാട്ടില്‍ പോയി വന്നു പോസ്റ്റുകള്‍ ഒക്കെ ഓരോന്ന് നോക്കി തുടങ്ങിയതെ ഉള്ളൂ..നെനയുടെയും ബഷീറിന്റെയും കമന്റുകള്‍ ചിരിപ്പിച്ചു..
ReplyDeleteഞാന്‍ ഓര്‍മ്മകള്‍ അയവിറക്കി വീണ്ടും പ്രവാസത്തിലേക്കു...പെരുന്നാള്‍ ആശംസകള്‍...
nice article..keep it up...all the best...malayalam font not working
ReplyDeleteഓര്‍മ്മക്കുറിപ്പ് ഇഷ്ടായി...വളരെ ഹൃദ്യമായി.
ReplyDeleteനാടും നാട്ടാരും മുന്നിലെത്തിയ പ്രതീതി ..വരികളിലും ചിത്രങ്ങളിലും അത്ര മാത്രം ഗൃഹാതുരത്വം ... ഞാന്‍ ഇവിടെയെത്താന്‍ വൈകി .. എത്തി നോക്കുമ്പോള്‍ പത്തു ബ്ലോഗ്ഗ് .. ഇത് മുഴുവന്‍ വായിക്കാന്‍ ഇടയ്ക്കിടെ വരേണ്ടി വരും ... ഇത് വായിച്ചപ്പോള്‍ ഞാനും എന്റെ ഗ്രാമത്തെ കുറിച്ച് ഒരു ഫോട്ടോ ഫീച്ചര്‍ ആലോചിക്കുകയാണ് ... ആശംസകള്‍ ഇക്ക
ReplyDelete.....ഒന്നാനാം കൊച്ചു തുമ്പീ ..എന്റെ കൂടെ പോരോമോ നീ!
ReplyDeleteഅവിടെ പഠിക്കുന്ന പുതുതലമുറക്ക് ആ കടമ്പ ഒന്നു കടന്നു കിട്ടാനുള്ള അങ്കലാപ്പ്...!
ReplyDeleteപഴയ തലമുറക്ക് ആ പഠന കാലം വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലിംഗ് ...!
ഓരോ പ്രായത്തിലും നമ്മൾ എത്ര മാറിപ്പോകുന്നു..
ആശംസകൾ...
നല്ല ഓ൪മ്മകള് തന്നതിന് നന്ദി.ഞാന്‍ ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ച ആളാണ്.അന്ന് മദ്രസകള്‍ വ്യാപകമായിരുന്നില്ല.പിന്നീടാണ് മദ്രസകള്‍ വന്നുതുടങ്ങിയത്. ഞാന്‍ മലബാറുകാരനല്ല.ഓത്തുപള്ളി നമ്മുടെ ആശാന് പള്ളിക്കൂടം പോലുള്ള ഒന്നു.ഞങ്ങള്‍ കുട്ടികള്‍ ഓത്തുപള്ളിയിലേക്ക് പോകും.ആദ്യത്തെ അക്ഷരത്തിന് വലിയ ചടങ്ങാണ്. ഉപ്പാപ്പയുടെ തോളില്‍ കയറിയുരുന്നാണ് ഓത്തുപള്ളിയിലേക്ക് പോകുക. ഞങ്ങളുടെ പിറകെ ഉമ്മയും ഇക്കയും വലിയ കലം ചുമന്ന് പിറകെ വരുന്നുണ്ടാകും. അത് ചക്കരച്ചോറാണ്. അമ്പലപ്പായസം പോലെ.ആദ്യാക്ഷരം കുറിച്ചാല്‍ ഉസ്താദിന് ഉപ്പാപ്പ ഒരു പുത്തന്‍ കൊടുക്കും. ഉസ്താദ് അത് സന്തോഷത്തോടെ ബിസ്മി ചൊല്ലി വാങ്ങും.പിന്നെ ചക്കരച്ചോറ് വിളമ്പും.ഉസ്താദിന്റെ പറമ്പില്‍ നിന്നും ഊ൪ത്തിയെടുക്കുന്ന വാഴയിലയിലാണ് വിളമ്പുന്നത്.മരക്കയില് കൊണ്ട് ഒരു കുത്ത്.സൂക്ഷിക്കണം വാരി അണ്ണാക്കിലേക്ക് വയ്ക്കരുത്.വായ പൊള്ളും. അരികു മുതല്‍ തോണ്ടി തോണ്ടിയാണ് തിന്നേണ്ടത്.
ReplyDeleteപെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ടാകും.ഓത്തുപലകയിലാണ് ഖു൪ആന്‍ എഴുതി പഠിക്കുന്നത്.ചെങ്കല്ല് കലക്കി അതിന്റെ ചേടി പലകയില്‍ പൂശും. വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ പലക റെഡി.അതില്‍ അരി കരിച്ച മഷി കൊണ്ട് കോഴിയുടെ തൂവല്‍ത്തണ്ട് മുക്കി എഴുതുകയാണ്.അന്ന് ഞങ്ങള്‍ വായിച്ച് വായിച്ച് കാണാപ്പാഠമാക്കും.ഒരാഴ്ച പിടിക്കും പുതിയ പാഠം മാറാന്‍.ഏത് ഉറക്കത്തില്‍ നിന്നും എവിടെ നിന്നും ചോദില്ലാലും ഞങ്ങള്‍ അത് കാണാപ്പാഠം ചൊല്ലും.
പെണ് കുട്ടികള്‍ക്ക് പാവാടയും ബ്ലൌസും. ഉമ്മ പിന്ന് വച്ച് കുത്തിക്കൊടുക്കുന്ന ഒരു തുണിക്കഷണം ( തട്ടന്‍ ) തലയിലിടും. ഇന്ന് കാണുന്ന കറുത്ത ഭൂത പ൪ദ്ദകള്‍ ഒരിടത്തും ഞങ്ങള്‍ കണ്ടിട്ടില്ല. എപ്പോഴും ഓതിക്കൊണ്ടിരിക്കണമെന്ന ഉസ്താദിന്റെ പാണല്‍ വടിയുടെ ശാസനക്ക് കുട്ടികള്‍ക്ക് ഒരു അയവു കിട്ടുന്നത് ഇത്തരം സന്ദ൪ഭങ്ങളിലാണ്.ഉസ്താദിനെക്കാണുവാന്‍ ആരെങ്കിലും വരികയാണെങ്കില്‍ ഞങ്ങള്‍ ഓത്തുനിര്‍ത്തും. അപ്പോഴാണ് മടിയിലെ പുളിയിഞ്ചിയും പള്ളിക്കാട്ടില്‍ നിന്നു പറിച്ച കറുകയിലയും പുറത്തെടുക്കുന്നത്.അത് തിന്നിരിക്കുമ്പോഴേക്കും ഉസ്താദെത്തും. പിന്നേ കൂട്ട പാണല്‍ പ്രയോഗമാണ്. അന്ന് ചൂരല്‍ അടി കിട്ടുന്നത് അപൂര്‍വ്വമാണ്.അത് സ്പെഷല്‍ ഒക്കേഷനില്‍ ചില വില്ലന്മാരെ തല്ലുവാന്‍ മാത്രമേ ഉസ്താദ് പുറത്തെടുക്കൂ. ചൂരല്‍ കാശ് കൊടുത്ത് പെരുമ്പാവൂ൪ ചന്തയില്‍ നിന്നും വാങ്ങേണ്ട സാധനമാണ്.കാശ് കൊടുത്ത് ഉസ്താദ് ചൂരല്‍ വാങ്ങില്ല.മാസാമാസം കുട്ടികള്‍ കൊടുക്കുന്ന രണ്ടു രൂപയാണ് ഒരു മാസക്കെ ഓത്തുഫീസ്.പല ബാപ്പമാരും അത് കൊടുക്കില്ല. അതില്ലാത്തതിന്റെ പേരില്‍ ഖു൪ആന്‍ പഠിപ്പിക്കാതെ കുട്ടിയെ ഉസ്താദ് പറഞ്ഞയക്കില്ല. പാണല്‍ അടിക്ക് തൊലി തിമ൪പ്പ് കൂടും. ചൂരലിന് തിമ൪പ്പുണ്ടാകില്ല പക്ഷേ പുകച്ചില്‍ കൂടുതലായിരിക്കും.
പിന്നീടാണ് ഇതില്‍ പറയുന്ന രീതിയിലുള്ള മദ്രസകള്‍ വന്നത്.ഗ്രേഡ് തിരിവുകള്‍ വന്നത്.
ഒരു പ്രത്യേകത ഞാന്‍ കാണുന്നത് അന്ന് ഓത്തുപള്ളിയിലും മദ്രസയിലും പഠിച്ച ലക്ഷക്കണക്കിനു മുസ്ലിം കുട്ടുകളുണ്ടായിരുന്നു.അവരാരും ഒരു തരത്തിലും വ൪ഗ്ഗീയതയോ മത സ്പ൪ദ്ദയോ ഹൃദയത്തില്‍ ഉള്ളവരായിരുന്നില്ല.ഖുര്‍ആന്‍, മുള്ളിയാല്‍ കഴുകാത്തവരെ തൊടീക്കരുതെന്ന് ഉമ്മയും ഉസ്താദും പറയുമായിരുന്നു. കുട്ടികള്‍ അപ്രകാരം ചെയ്യുമെന്നൊഴിച്ച് യാതൊരു വ൪ഗ്ഗീയതയുമില്ലായിരുന്നു.വളരെ സ്നേഹമായിരുന്നു മറ്റു ഹിന്ദു കുട്ടികളോട്. ഹിന്ദു കുട്ടികള്‍ക്ക് ഇവരോടും.നായന്മാ൪ കുട്ടികള്‍ പഠിച്ച് നല്ല നല്ല ഉയരങ്ങളിലെത്തും.ഡോക്റ്ററാകും സ൪ക്കാ൪ ഉദ്യോഗസ്ഥന്മാരാകും. പൊതുവെ ഞങ്ങള്‍ ബാപ്പ നടത്തിയിരുന്ന കച്ചവടത്തിലേക്കും തിരിയും.പരസ്പരം സ്നേഹമായിരുന്നു.നായന്മാരും മറ്റു ഉയ൪ന്നവരും പഠിപ്പിക്കാത്തതുകൊണ്ടാണ് മുസ്ലിംകള് പഠിക്കാതെ പോയത് എന്ന ഇന്നത്തെ വിചിത്രമായ വര്‍ഗ്ഗീയ വാദം അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു.ആ കാലമാണ് എനിക്ക് ഇന്ന് നഷ്ടപ്പെട്ടതായി തോന്നുന്നത്.ഇനിയും ഈ ഓ൪മ്മകള് എനിക്ക് പലതും വരുന്നുണ്ട്.കമന്റ് കോളത്തില്‍ ഇതില്‍ കൂടുതല്‍ എഴുതുന്നതെങ്ങിനെ.
ഓര്‍മ്മകളുടെ വസന്തകാലത്തെ ഉണര്‍ത്തിയ ഈ വിശദമായ കുറിപ്പില്‍ ഒരു പാട് സന്തോഷം,
ReplyDeleteസ്നേഹത്തോടെ..
പൊതു ടൊയിലറ്റുകൾ വൃത്തിയും , വെടിപ്പും ഉള്ളതായിരിക്കണം അത് പൊതുവെ എല്ലാവരുടെയും ആവശ്യമാണു ഉപയോഗ യൊഗ്യമായിരിക്കണം സുരക്ഷിതമായിരിക്കണം ഇതിൽ ലിംഗ ജാതി വ്യത്യാസത്തിന്റെ ആവശ്യമില്ല
ReplyDeleteഇവ നമ്മുടെ സംസ്കാരത്തെ ,സൂചിപ്പിക്കുന്നവയാണു ആരോഗ്യത്തെ ബാധിക്കുന്നതാണ് നമ്മുടെ നാട്ടിന്റെ പേരിനെ ,ടൂറിസ സാധ്യതയെ ബാധിക്കുന്നതാണ് ഇക്കാര്യം ബന്ധപെട്ടവർ വളരെ ഗൌരവ ത്തോടെ കണക്കിലെടുത്ത് അടിയന്തിര നടപടികൾ എടുക്കേണ്ടതാണ്
പൊതു മൂത്രപുരകളിൽ വെള്ളം അല്ലെങ്കിൽ മറ്റു ശുചീകരണ സാമഗ്രികളും ലഭ്യമാക്കണം. ശുചിത്വ മിഷ്യനും പൊതു മരാമത്ത് വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ദിക്കെണ്ടതാണു ഇവ ശുചിയായി സൂക്ഷിക്കുന്നതിനു ബോധവല്‍ക്കരണവും ആവശ്യമാണു പബ്ലിക് റിലേഷൻ വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പ് എന്നിവകൾ ബോധവല്‍ക്കരണം ഒരു പരിപാടിയായി തുടർച്ചയായി നടപ്പിലാക്കണം
മൂത്രം ഒഴിച്ചാലും വൃത്തിയാക്കൽ ആവശ്യമാണെന്ന ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം അത് ആരോഗ്യകര ശീലമാണെന്ന ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം അതിൽ ജാതി ലിംഗ ഭേദം ആവശ്യമില്ല
പൊതു ടൊയിലറ്റുകൾ, നാറി, ഇവ ഒഴിവാക്കുന്നതിന്റെ മുഖ്യ കാരണം അവയിൽ വെള്ളം ഉണ്ടാകില്ല വ്രിത്തിയുണ്ടാകില്ല എന്നതാണു
യാത്ര അധികരിച്ച ഇക്കാലത്ത്, വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ ഒഴിച്ച് കൂടാത്തതാണ് സ്ത്രീകൾ അധികം പൊതു പ്രവർത്തനങ്ങൾക്കും ജോലികൾക്കും പോകുന്ന ഇക്കാലത്ത് വൃത്തിയുള്ള പൊതു ശൗച്യാലയങ്ങൾ ഒഴിച്ച് കൂടാത്തതാണ് സ്ത്രീകൾ അധികം പൊതു പ്രവർത്തനങ്ങൾക്കും ജോലികൾക്കും പോകുന്ന ഇക്കാലത്ത് പൊതു സ്ഥലത്ത് കൂടുതൽ സൗചാലയങ്ങൾ ഉണ്ടാകേണ്ടതാണ് അവ ശുചിയാക്കി വെക്കാൻ സംവിധാനങ്ങളും ഉണ്ടാകണം അതിന്ന് സാമൂഹ്യ അവബോധം വളരണം
പൊതു വഴിയിൽ തുപ്പരുതെന്നും വിസർജിക്കരുതെന്നും ഫല വൃക്ഷങ്ങൾക്ക് അടിയിൽ വിസർജിക്കരുതെന്നു അര നൂറ്റാണ്ടു മുന്നേ പഠിപ്പിച്ചതും ,വഴിയിലെ മുള്ളും തടസ്സങ്ങളും മാറ്റുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്നും ,പുണ്യമാണെന്നും പഠിപ്പിച്ചത് സാധ മദ്രസയിലാണ് അന്ന് പൊതു സ്കൂളിൽ ഇത്തരം സ്വഭാവ രൂപികരണ ശ്രമമൊന്നും ഉണ്ടായിരുന്ന ഓർമയില്ല
ശുചിത്വ അവബോധം ഉണ്ടാക്കാൻ സിലബസിൽ സ്ഥാനം ഉണ്ടാകണം സാമൂഹ്യ സേവനത്തിൽ പൊതു ശുചിത്വ സ്ഥലങ്ങൾ വൃത്തിയാക്കലും ഉൾപ്പെടുത്തണം ശുചിയാക്കൽ പുണ്യമാണു മാന്യമായ തൊഴിലാണെന്ന ബോധം വളർത്തി എടുക്കണം അഡൾട് എഡുക്കേഷൻ സിലബസിലും ശുചിത്വ മഹത്വം പാഠ ഭാഗമാകണം 4/1/2015