മുസ്തു മുസ്ഥഫയെന്ന അഗ്രജന്‍ .



പ്രതിഭയെന്ന  വാക്കിന്  ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെങ്കിലും ഇവിടെ ഉദ്ദേശിക്കുന്നത് പ്രകൃതിയുടെ വരധാനമായി  ചിലര്‍ക്ക് ലഭിക്കുന്ന നൈസര്‍ഗികമായ  കഴിവിനെയാണ് , സമൂഹത്തില്‍ ശരാശരിയില്‍ ഉള്‍പ്പെടുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും ,  ആയിരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ക്കാവും പ്രത്യേക സിദ്ധികള്‍ ഉണ്ടാവുന്നത്. എല്ലാവരും ചെയ്യുന്നപോലെ ചെയ്യുന്നവന്‍ ശരാശരിയില്‍ ഉള്‍പ്പെടുമെന്നത് സ്വാഭാവികം, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവനാണല്ലോ ലോകത്ത്‌ തനതായ മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നത്, തനിക്കു വരസിദ്ധിയായി ലഭിച്ച കഴിവ് സ്വയം കണ്ടെത്തി പരിപോഷിപ്പിക്കുക  എന്നത് ഓരോ അപൂര്‍വ്വ വ്യക്തിത്വത്തിന്റെയും കര്‍ത്തവ്യമാണ്, അതുകൊണ്ടാണ് തൊഴിയൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍  നിന്നും ഈ തലക്കെട്ടില്‍ ആദ്യം പരിചയപ്പെടുത്താന്‍ എന്തുകൊണ്ടും  ഉചിതന്‍  പടയിടത്തില്‍  ചുറ്റുവട്ടങ്ങളെ ക്കുറിച്ച്   ആഴ്ചക്കുറിപ്പുകള്‍ എഴുതുന്ന പാച്ചുവിന്‍റെ ലോകത്തിന്റെ ഉടമ   അഗ്രജന്‍ എന്ന സാക്ഷാല്‍  മുസ്‌തഫ തന്നെയാണെന്ന കാര്യത്തില്‍ എനിക്ക് ഒരു പുനര്‍ ചിന്തനത്തിന്റെ ആവശ്യമുണ്ടാവാതിരുന്നത്,  
ഇപ്പോള്‍ ബ്ലോഗ് രംഗത്ത് സജീവമല്ലെങ്കിലും ചില ബ്ലോഗുകളിലെ കമ്മന്റുകളാല്‍ മുസ്‌തഫ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്, ഫേസ്ബുക്കിലും , ഗൂഗിള്‍ പ്ലസ്സിലും നിറസാന്നിധ്യം ശ്രദ്ധേയമായി ഇപ്പോഴും തുടര്‍ന്ന് വരുന്നതായി കാണുന്നു. ബ്ലോകുലകത്തിലേക്കു എത്തിനോക്കുമ്പോള്‍ തന്റെ അനുഭവങ്ങളെ സരസമായി വിവരിച്ചു കൊണ്ടുള്ള കുറെ രചനകള്‍  ചുറ്റുവട്ടമെന്ന ബ്ലോഗില്‍ കാ ണുന്നു , സമകാലീക ചിന്തകള്‍ക്കുള്ള ഇടമായാണ് ആഴ്ചക്കുറിപ്പുകളും ,അഗ്രജനും കാണുന്നത്, കൂടാതെ ഫാത്തിമയെന്ന  പാച്ചുമോളുടെയും ആയിഷയെന്ന ആച്ചിമോളുടെയും കുസൃതികളും വിശേഷങ്ങളും മാത്രം പങ്കുവെക്കാനായി പാച്ചുവിന്‍റെ ലോകം ആച്ചിയുടെയുമെന്ന ഒരെണ്ണമുണ്ട് , മക്കളുടെ പരാതികള്‍ പരിഭവങ്ങള്‍ കുസൃതികള്‍ എന്നിവ  കൂടാതെ കൊച്ചു ചിത്രരചനകളും ഇവിടെ കാണാം. കൂടാതെ, പല പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്തഫയെന്ന അഗ്രജന്‍ വളരെ സജീവമാണ്. ഭൂലോക കാരുണ്യതിന്‍റെ തുടക്കം മുതല്‍ ഉള്ള മെമ്പറും കൂടിയാണ് കക്ഷി.
ഇതുകൂടാതെ ഈ അടുത്തിടെ പിടിപെട്ട പുതിയൊരു ജ്വരമാണെന്ന് തോന്നുന്നു  ഫോട്ടോഗ്രാഫിയില്‍ ചില പുത്തന്‍ പരീക്ഷണങ്ങള്‍ .  ഏറ്റവും ഒടുവിലായി ഗൂഗിള്‍ പ്ലസ്സില്‍  കണ്ട ഒരെണ്ണം താഴെ ."വൈശാലി" എന്ന് കാപ്ഷന്‍ കൊടുത്തിട്ടുള്ള ഇതിനെ വിലയിരുത്തുമ്പോള്‍ മുഖ്യധാരയില്‍ നിന്നും വേര്‍പ്പെട്ട് ആന്തരീകമായും ഘടനാപരമായും ഘടോല്‍കടവും  അണ്ഡകടാഹത്തിലെ വിജ്രംഭിതവുമായൊരു പ്രതിഭാസം ആണെന്ന് പറയാതെ വയ്യ. ഇത്തരം ഒരുപാടെണ്ണം പ്ലസ്സില്‍ കാണാനാവും .


എനിക്ക്  വളരെ ചെറുപ്പം തൊട്ടേ അടുത്തറിയാവുന്ന മുസ്തഫഡിഗ്രി പഠനം കഴിഞ്ഞ് എന്റെ കൂടെ കുറച്ചു വര്‍ഷങ്ങള്‍ സ്കൈലാര്‍ക്ക്‌ ടൂര്‍സ്‌ & ട്രാവല്‍സ്‌ എന്ന സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു, ഒന്നിച്ചു ജോലിചെയ്തിരുന്ന ആ കാലഘട്ടം മുസ്തഫ എന്ന വിശ്വസ്തനും
കളങ്കരഹിതനുമായ വ്യക്തിത്വത്തിന്നുടമയെ ശെരിക്കും മനസ്സിലാക്കാന്‍ ഉതകുന്നതായിരുന്നു.  പിന്നെ കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ അതിജീവനത്തിന്‍റെ ഉപാധികള്‍ തേടിയുള്ള   അനിവാര്യമായ വേര്‍പ്പിരിയലുകള്‍ ഇരുവരെയും  പ്രവാസത്തിന്റെ  ഇരു തുരുത്തുകളില്‍ എത്തിച്ചെങ്കിലും ജീവിതത്തിന്‍റെ ഏതു തിക്കുതിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ സൌഹൃദവലയം മെയിലുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും പരസ്പരം പുതുക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. 

കഴിഞ്ഞ പതിനേഴു വര്‍ഷമായി ദുബായിലെ ഒരു ഓഡിറ്റിംഗ് ഓഫീസില്‍ ജോലി ചെയ്ത്‌വരുന്ന മുസ്തഫ ഇപ്പോള്‍  ഭാര്യ മുനീറ, മക്കള്‍  ഫാത്തിമ (പാച്ചു), ആയിഷ (ആച്ചി) എന്നിവരോടോന്നിച്ചു  ഷാര്‍ജയില്‍ താമസിക്കുന്നു .


 മുസ്ത്തു,ഭാര്യ മുനീറ, മക്കള്‍  ഫാത്തിമ , ആയിഷ

ഒന്നിച്ചു മൂന്നുനാലുകൊല്ലം ജോലി ചെയ്തതിനാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പം നിലനിറുത്താന്‍ കഴിഞ്ഞിരുന്നു , ആദ്യകാല ഗള്‍ഫ്‌ പ്രവാസികളില്‍ ഒരാളായ മുസ്തഫയുടെ ഉപ്പ മുഹമ്മദ്‌ക്ക കാപട്യങ്ങളോ നാട്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത; നാട്ടിന്‍ പുറത്തിന്റെ വിശുദ്ധിയും എളിമയും കാത്തുസൂക്ഷിക്കുന്ന; ജീവിതത്തിന്റെ പല പ്രാരാബ്ധങ്ങളിലും പെട്ടുലഞ്ഞുപോയൊരു പാവം മനുഷ്യനാണ്. അദ്ധേഹത്തിനു തികച്ചും അനുയോജ്യതന്നെ മുത്തുവിന്റെ ഉമ്മയും, ഉമ്മയുടെ സ്വഭാവ വിശേഷങ്ങളാണ് മുസ്തഫയില്‍ കാണുന്നതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. മുസ്തുവിന്റെ തൊട്ടുതാഴെയുള്ള ഹസ്സന്‍ , ഹുസ്സൈന്‍ എന്നീ ഇരട്ടകളായ അനിയന്മാര്‍ എനിക്ക് പരിചിതരെങ്കിലും അവര്‍ക്ക് താഴെയുള്ള മൂന്നു പേരെ ഞാന്‍ കുഞ്ഞുന്നാളില്‍ കണ്ട ഓര്‍മ്മയെയുണ്ടായിരുന്നുള്ളൂ, പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കുശേഷം അഞ്ചെട്ടു മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയപ്പോള്‍ വീണ്ടും  അവരെ കണ്ടു ഹംസത്ത്, റാഫി , നിസാര്‍  എല്ലാം തികഞ്ഞ മൂന്നു യുവാക്കളായിരിക്കുന്നു അവരും .

കുട്ടികളുടെ കളികണ്ടിരിക്കുന്ന ഉപ്പ മുഹമ്മദ്‌ക്ക

ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ അതായത് തൊഴിയൂര്‍ ദേശത്തെ സാഹിത്യരംഗത്തെ  മുറിമൂക്കന്‍ മന്നാടിയാരായി നുമ്മ വാണിരുന്ന കാലത്ത് എന്റെ ക്രൂരമായ പല സാഹിത്യസൃഷ്ടി പരീക്ഷണങ്ങളും ഒരു സഹജോലീയന്‍ എന്ന നിലക്ക് മുസ്തുവിന് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്  എന്‍റെയൊരു അനുമാനം. എഴുത്ത് ഒരു ജ്വരമായി മാറിയ ആക്രാന്തത്തില്‍ വാരിവലിച്ചെഴുതിയിരുന്ന വല്യ വല്യ നോവലുകളും തിരക്കഥകളും വരെ മിനക്കെട്ടിരുന്ന് വായിച്ച് അഭിപ്രായം പറയേണ്ടി വന്നിരുന്ന മുസ്തുവിന്റെ ആ ഗതികേട് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നുണ്ട്. എന്നെ കുത്തികൊല്ലാന്‍ വരെ ചിലപ്പോള്‍ മുസ്തു ചിന്തിച്ചു പോയിരിക്കാം. പക്ഷെ അതൊന്നും അന്ന് പുറത്തു കാട്ടാതെ എല്ലാം കണ്ട്രാസത്തില്‍ കുണ്ട്രാസങ്ങളാണെന്ന് വിലയിരുത്തി എന്നെ സന്തോഷിപ്പിച്ചിരുന്നതിനാലാണ് ആദ്യമേതന്നെ നല്ലവനും നിഷ്കളങ്കനും എന്നൊക്കെ ഞാന്‍ എടുത്തെഴുതാന്‍ കാരണം. അങ്ങനെയല്ലാത്ത ഒരാള്‍ക്ക്‌ അത്രയും സഹിക്കാനുള്ള മനക്കരുത്ത് കാണില്ലല്ലോ ! 


ഓര്‍മ്മവെച്ച കാലം മുതല്‍ പ്രൈമറി സ്കൂള്‍ ; മദ്രസ്സ തലങ്ങളില്‍ നിന്നും തുടങ്ങിയ കൊച്ചു കൊച്ചു ചങ്ങാത്തങ്ങളിലൂടെ പടുത്തുയര്‍ത്തി കൊണ്ടുവന്ന സൌഹൃദവലയങ്ങള്‍ ഹൈസ്കൂള്‍ കോളേജ്‌   തലങ്ങളിലെത്തിയപ്പോള്‍ തളിര്‍ത്തു പൂത്തുലഞ്ഞു പിന്നെ പ്രവാസഭൂമികളില്‍ നിന്നത് മൂത്ത്പഴുത്ത് നിറഞ്ഞെങ്കിലും ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് വറുതിയിലായിപ്പോയ ചില വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കില്‍ കുറെയേറെ പതിരായ ബന്ധങ്ങള്‍ ധൂളികളായി പാറിപ്പോയിരിക്കുന്നു, കുഞ്ഞുന്നാള് തൊട്ട് നിഴലായി നടന്നവനെ പോലും അക്കൂട്ടത്തില്‍   കണ്ടപ്പോള്‍ എവിടെയോ ഒരു കുഞ്ഞു നൊമ്പരം ഉറഞ്ഞുകൂടിയെങ്കിലും ആപത്തില്‍ കൂടെ നിന്ന്  തോളില്‍ കയ്യിട്ടു ഞാനുണ്ടടോ തന്‍റെകൂടെ  എന്ന് നെഞ്ചില്‍ തട്ടി പറയുന്നവരും  നിസ്വാര്‍ത്ഥരും  ആത്മാര്‍ഥതയുടെ ശരിയായ അര്‍ത്ഥവ്യാപ്തി അറിയാവുന്നാവരുമായ  വിരലിലെണ്ണാവുന്ന   ചില നല്ല സൌഹൃദങ്ങള്‍   ആറ്റിക്കുറുക്കിയെടുത്തപോലെ  ബാക്കികിട്ടി  എന്നത്  വലിയ  ആശ്വാസമാണ്  , അവരില്‍ ഒന്ന് എന്നെനിക്ക് ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാവുന്ന ഒരാളാണ് ഈ മുസ്തു മുസ്തഫ.

സ്വച്ഛന്ദം സുന്ദരമായി ഒഴുകുന്ന  ഈ ദാമ്പത്യപേടകത്തില്‍ ഇനിയും ഒരു പാട് കൊച്ചുസുന്ദരികളും സുന്ദരന്മാരും വിരുന്നെത്തട്ടെ എന്നും അല്ലലും അലട്ടുകളും കൂടാതെ ഈ  ജീവിതപേടകം വിജയകരമായി മറുകര ചെന്നെത്തട്ടെയെന്നുമുള്ള ആത്മാര്‍ഥമായ ആശംസകളോടെ പ്രാര്‍ഥനകളോടെ  ഈ കുറിപ്പ് എന്റെ നല്ല സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നു.

ഇനി മുസ്തുവിന്റെ ഒന്ന് രണ്ടു രചനകള്‍ കാണാം - ആദ്യം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ ഒരു കഥ :
                                                                     "ഭാഗ്യാന്വേഷി"


റേഷന്‍ കട തുറക്കാന്‍ ഇനിയും വൈകും. അതുവരെ അപ്പുറത്ത് നടക്കുന്ന കളി കാണാം... അയാള്‍ കരുതി.
‘അകത്ത്’ ‘പുറത്ത്’ വിളികള്‍ തകൃതിയായി നടക്കുന്നു. എല്ലാവരും കളിയുടെ ആവേശത്തിലാണ്. കുറച്ച് നേരം കണ്ടു നിന്നപ്പോള്‍ അയള്‍ക്ക് രസം പിടിച്ചു. വെറുതെ ഒരു കൈ കളിച്ചു നോക്കാം. പോയാല്‍ ചെറിയൊരു സംഖ്യയല്ലേ.
റേഷന്‍ വാങ്ങിക്കാന്‍ വെച്ച കാശയാള്‍ പുറത്തെടുത്തു. ‘പുറത്ത്’ കാശ് വെച്ചയാള്‍ പറഞ്ഞു.
കളിക്കാരന്‍ ചീട്ടുകള്‍ മലര്‍ത്തി തുടങ്ങി.
അയാള്‍ വാത് വെച്ച പുള്ളിയുള്ള ചീട്ട് പുറത്തേക്ക് വെട്ടിയിട്ടു കളിക്കാരന്‍ പറഞ്ഞു... ‘പുറത്ത്’.
‘തുടക്കം മോശമില്ലല്ലോ’ അയാള്‍ സന്തോഷിച്ചു.
ലാഭം കിട്ടിയ കാശുമായി അയാള്‍ കളി തുടര്‍ന്നു. പല തവണയായി നല്ലൊരു സംഖ്യ അയാളുടെ കൈകളില്‍ നിറഞ്ഞു. വാത് സംഖ്യ ഉയര്‍ത്താന്‍ അയാള്‍ക്ക് ന്യായമുണ്ടായിരുന്നു ‘വെറുതെ കിട്ടിയതല്ലേ, പോയാല്‍ പോട്ടേ... കിട്ടിയാല്‍ വലിയൊരു സംഖ്യയും’. പക്ഷെ, ഭാഗ്യം എപ്പോഴും അയാളുടെ കൂടെ നിന്നില്ല. പലപ്പോഴായി വന്നു ചേര്‍ന്നത് അതുപോലെ തന്നെ തീര്‍ന്നു.
‘ഛെ, വേണ്ടിയിരുന്നില്ല... കിട്ടിയതെല്ലാം പോയി. ങും... ഒന്നുകൂടെ നോക്കാം’
റേഷന്‍ വാങ്ങാനിരുന്ന പൈസയിലേക്ക് ഒരിക്കല്‍ കൂടെ അയാളുടെ കൈകള്‍ നീണ്ടു... പിന്നെ പലപ്പോഴും അതാവര്‍ത്തിച്ചു.
‘റേഷന്‍ വാങ്ങിക്കേണ്ട പൈസയാണ്, എങ്ങിനെയെങ്കിലും അത് തിരിച്ച് പിടിച്ചേ പറ്റൂ’ അയാള്‍ക്ക് വേവലാതിയായി. അവസാനത്തെ ചില്ലിയും തീര്‍ന്ന അയാള്‍ക്ക് മുന്നിലൊരു വഴി തെളിഞ്ഞു. റേഷന്‍ കാര്‍ഡിന്‍റെ ജാമ്യത്തില്‍ കിട്ടിയ കാശുമായി അയാള്‍ കളി തുടര്‍ന്നു - തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍.
‘എന്താ, നിറുത്തിയോ’ കളിയില്‍ ഹരം പിടിച്ചിരിക്കുന്നവരുടെ ചോദ്യം.
ഇനിയുമൊന്നും പണയം വെക്കാനില്ലാത്ത അയാള്‍ കാലി സഞ്ചിയുമായി വീട്ടിലേക്ക് നടന്നു.

                 ( ഇവിടെ അയാള്‍ എന്നുള്ളിടത്തെല്ലാം ഞാന്‍ എന്നാക്കിയാല്‍ സംഭവം ഓക്കേ)

(നര്‍മ്മമെങ്കിലും ചില നഗ്നസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു  കഥ)

‘എന്നെയിങ്ങനെ ദേഹോദ്രപവം ഏല്പിക്കുന്ന കുടലയായ സാറാമ്മേ, നിന്നെ നാളെ പാമ്പ് കടിക്കും’... കുഞ്ഞുവറീത് മനമുരുകി പ്രാകി. ഭാര്യയില്‍ നിന്നും കിട്ടിയ ഇടിയും തൊഴിയും ഒരു പുത്തരിയല്ലാത്തത് പോലെ അയാള്‍ പുറത്തിറങ്ങി. സാറാമ്മ അങ്കം കഴിഞ്ഞ് വിറകൊടിക്കാന്‍ പോയി.
കടത്തിണ്ണയില്‍ ഇടി കിട്ടിയതിന്‍റെ ക്ഷീണം തീര്‍ക്കുകയായിരുന്ന കുഞ്ഞുവറീത് ആ വാര്‍ത്ത കേട്ട് ഞെട്ടി. സാറാമ്മയെ പാമ്പ് കടിച്ചു. ‘ദൈവമേ... എന്‍റെ ശാപം ഇത്ര പെട്ടെന്ന് ഫലിച്ചോ’. അയാള്‍ ധൃതിപ്പെട്ട് വീട്ടിലെത്തിയപ്പോഴേക്കും എല്ലം കഴിഞ്ഞിരുന്നു.
തന്നെ ഒരു പാട് ഇടിച്ചിട്ടുണ്ടെങ്കിലും സാറാമ്മയുടെ മരണം വറീതിനെ ദുഃഖത്തിലാക്കി സംസ്കാരത്തിന് സാറാമ്മയെ പള്ളിയിലേക്കെടുക്കുകയായിരുന്നു. അടുത്ത ബന്ധുക്കളാണ് മഞ്ചം ചുമക്കുന്നത്. പിന്നില്‍ ദുഃഖിതനായി വറീതും. പള്ളിയിലെത്താന്‍ കാട്ടുവഴിയിലൂടെ കുറച്ച് നടക്കണം.
വിലാപയാത്ര നിശബ്ദമായി കടന്ന് പോകുന്നു. പെട്ടെന്ന് വലിയൊരൊച്ച കേട്ടു. മഞ്ചം ചുമന്നിരുന്ന ഒരാള്‍ വഴിയില്‍ കിടന്ന വേരില്‍ കാലുടക്കി വീണതാണ്. മഞ്ചം ദൂരേക്ക് തെറിച്ച് വീണു. അപ്പോഴാണ് അത്ഭുതം... സാറാമ്മയുടെ കൈ അനങ്ങുന്നതായി ആരോ കണ്ടു. അയാള്‍ ബഹളം വെച്ചു... ‘സാറാമ്മ കയ്യനക്കി... സാറാമ്മ കയ്യനക്കി’. എല്ലാവര്‍ക്കും പരിഭ്രമമായി. അവര്‍ സാറാമ്മയേയും കൊണ്ട് ആശുപത്രിയിലേക്കോടി. ആശുപത്രിയിലേക്കെത്തിയപ്പോഴേക്കും സാറാമ്മ എഴുന്നേറ്റിരുന്നു.
പിന്നെയും പത്ത് വര്‍ഷങ്ങള്‍ കൂടെ സാറാമ്മ ജീവിച്ചു.
പത്താം വര്‍ഷം സാറാമ്മ വീണ്ടും മരിച്ചു. മഞ്ചം പള്ളിയിലേക്കെടുത്തു. വിലാപയാത്ര പഴയ വഴിയിലൂടെ നടന്ന് പോകുന്നു. ശവമഞ്ചം ചുമന്നവര്‍ കാല്‍ തട്ടി വീണ പഴയ സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞുവറീത് അറിയാതെ വിളിച്ച് പറഞ്ഞു.
‘എടാ വര്‍ക്കീ, സൂക്ഷിച്ച് നടക്കെടാ... വഴിയിലൊക്കെ വേരുണ്ട്’.

കൂടുതല്‍ ഇത്തരം ഗുണപാഠങ്ങളും സരോപദേശങ്ങളും നിറഞ്ഞ കഥകള്‍ കാണാന്‍ താഴെയുള്ള ബ്ലോഗ്‌ ലിങ്കുകളില്‍ ക്ലിക്കാം.








53 comments:

  1. കുടുംബത്തിലെ മൂത്തവനായത് കൊണ്ട് അഗ്രജന്‍ (ഏററവും അറ്റത്തുള്ള) എന്ന്‍ സ്വയം നാമകരണം ചെയ്തു എങ്കിലും മൂത്താപ്പ മായാതെ മനസ്സില്‍ സൂക്ഷിക്കാന്‍ നിറയെ സ്നേഹം തന്നിട്ടുണ്ട്. വാഴ്ക...വാഴ്ക.

    ReplyDelete
    Replies
    1. മുത്തുവിന്റെ സ്നേഹഭാവങ്ങള്‍ .എനിക്കു ശേരിക്കുമറിയാം..അതുകൊണ്ടാണല്ലോ ഇങ്ങനെ ഒരോര്‍മ്മപ്പെടുത്തല്‍ യൂസഫ്‌ഭായ്.

      Delete
  2. എന്നാലീ പ്രതിഭയെ ബ്ലോഗിലേയ്ക്ക് വരാന്‍ ഒന്ന് പ്രലോഭിപ്പിക്ക് സിദ്ധീക്ക്. രണ്ടു കഥ വായിച്ചപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. എന്തായാലും ആ ലിങ്കിലൊക്കെ ഒന്ന് പോയിനോക്കട്ടെ.

    ReplyDelete
    Replies
    1. പറഞ്ഞുനോക്കാതെയല്ല അജിത്ജീ... സമയക്കുറവാണത്രേ!

      Delete
  3. സിദ്ധീഖിന്റെ കുണ്ട്രാസത്തില്‍ കുണ്ട്രാസം ഇനിയും നിര്‍ത്താനായില്ല അല്ലെ?...ഫേസ് ബുക്കില്‍ ഒരിടത്തു കൊടുത്ത ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല.

    ReplyDelete
    Replies
    1. മോമുട്ടിക്കാ .. ഞാനെവിടെയുണ്ടോ അവിടെ കുണ്ട്രാസത്തില്‍ കുണ്ട്രാസവും ഉണ്ട് -വിട്ടു പോകുന്നില്ല..പിന്നെ ലിങ്കിനു കുഴപ്പമൊന്നും കണ്ടില്ല !

      Delete
  4. മൂത്താപ്പയ്ക്ക് എഴുത്തില്‍ വീണ്ടു സജീവമാവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു......സസ്നേഹം

    ReplyDelete
    Replies
    1. ആശംസിച്ചിട്ടോന്നും ഒരു രക്ഷയുമില്ല യാത്രികാ ..അവനു ഗൂഗിള്‍ പ്ലസ്സില്‍ ആരോ കൂടോത്രം ചെയ്തെന്നു തോന്നുന്നു !

      Delete
  5. തൊഴിയൂരിലെ പ്രതിഭകളെ പരിചയ പെടുത്തല്‍ തുടക്കം മനോഹരമായി.ഞാന്‍ തൊഴിയൂര്‍ സ്വദേശി ആണെങ്കിലും ബാല്യകാലം മുതല്‍ പ്രവാസ ജീവിതം തുടങ്ങിയതു കൊണ്ട് തോഴിയൂരിലെ പ്രതിഭകളെ കുറിച്ച് കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല പലരില്‍ നിന്നും പറഞ്ഞു കേള്‍ക്കുന്ന നാമം സിദ്ധീഖ്‌ തൊഴിയൂര്‍ മാത്രമാണ് .മുസ്തഫയെ എനിക്ക് അറിയാം പക്ഷെ മുസ്തഫയിലെ എഴുത്തുക്കാരനെ കുറിച്ച് ഞാന്‍ ഈ അടുത്ത കാലത്താണ് അറിഞ്ഞത് .തൊഴിയൂരിലെ പ്രതിഭകളെ ഇനിയും പരിചയ പെടുത്തും എന്ന പ്രതീക്ഷയോടെ .എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ..

    ReplyDelete
    Replies
    1. നോക്കട്ടെ റഷീദ്‌..സമയം അതാണ്‌ പ്രശനം.കണ്ടതില്‍ സന്തോഷം.

      Delete
  6. ഇത് കൂടാതെ, പല പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അഗ്രജന്‍ വളരെ സജീവം ആണ്. ഭൂലോക കാരുണ്യതിന്‍റെ തുടക്കം മുതല്‍ ഉള്ള മെമ്പര്‍ ആണ് അഗ്രജന്‍.

    ReplyDelete
    Replies
    1. അക്കാര്യം വിട്ടുപോയതാ ക്യാപ്റ്റാ..ഇതുകണ്ടപ്പോള്‍ ഇടയില്‍ തിരുകി -നന്ദി .

      Delete
  7. If you love someone, you must say it to him -Prophet Muhammed (S)
    I love you agroo !

    ReplyDelete
  8. കഴിവുള്ള എഴുത്തുക്കാര്‍ ബൂലോകത്ത് സജീവമാകട്ടെ...
    ഈ പരിചയപ്പെടുത്തല്‍ കൊള്ളാം...

    ReplyDelete
    Replies
    1. ഡോക്റ്ററെ ഈ വഴിക്ക് കണ്ടതില്‍ വളരെ സന്തോഷം.നമ്മളെക്കൊണ്ടാവുന്നത് ഇതൊക്കെയല്ലേ ..അത് ചെയ്യുക അത്രേയുള്ളൂ.

      Delete
  9. ഈ മൂത്താപ്പ ഒരു ഒന്നൊന്നര മൂത്താപ്പ തന്നെ . ഇനിയും വരട്ടെ പരിചയപെടുത്തലുകള്‍ !!

    ReplyDelete
    Replies
    1. വേണുജീ..പരസ്പരം സ്നേഹിക്കുക എന്ന തത്വം പ്രാവര്‍ത്തികമാക്കുകയാണ്..സന്തോഷം.

      Delete
  10. ഹഹഹ ഇഷ്ടായീ... ഇഷ്ടായീ :))

    ബ്ലോഗിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാൻ വല്ല ഡോക്ടറോ എഞ്ചിനീറോ ഒക്കെ ആയേനേ... IAS പരീക്ഷയുടെ തലേ ദിവസം എനിക്ക് ഫ്ലൂ ആയിരുന്നു... എന്റെ മകന്റെ IAS പോയേന്ന് പറഞ്ഞ് എന്റെ ഡാഡിയും മമ്മിയും കരഞ്ഞത്, അതെന്തേ ചേർക്കാൻ വിട്ടു പോയത് സിദ്ധീക്കേ :))

    ReplyDelete
    Replies
    1. ആ സ്വപ്നം നീ പിന്നെയും കണ്ടല്ലേ..! കാര്യാക്കണ്ട മാറിക്കോളും.

      Delete
  11. തൊഴിയൂർകാരുടെ പുറം ചൊറിച്ചിലാണെന്ന് തോന്നുന്നു :)) ഇനി സിദ്ധീഖ് അണ്ണനെ പറ്റി മൂത്താപ്പ നാലു പുറത്തിൽ കവിയാതെ ഉപന്യസിക്കും.. ഹും!

    ReplyDelete
    Replies
    1. മുത്തപ തൊട്ടു താഴെതന്നെ അത് ചെയ്തുവെച്ചിട്ടുണ്ട് റിസ്..പിന്നെ കാര്യം നേരാനെങ്കില്‍ തന്നെ ഇതൊക്കെ ഇങ്ങനെ പബ്ലിക്കണോ?

      Delete
  12. സിദ്ധീക്ക് എന്നെ പറ്റി ഇങ്ങനെ എഴുതിത്തള്ളിയത് ഞാൻ ക്ഷമിച്ചു... :)

    എന്തായാലും റിസ് പറഞ്ഞെന്ന് വെച്ച് എനിക്ക് തിരിച്ച് മാന്താനുള്ളത് ഞാൻ വേണ്ടെന്ന് വെക്കുന്നില്ല... :)

    തമാശ മാറ്റി നിറുത്തി പറയട്ടെ, തൊഴിയൂരിലെ പ്രതിഭ എന്നൊക്കെ പറഞ്ഞ് സംബോധന ചെയ്യാൻ ഏറ്റവും യോഗ്യൻ സിദ്ധീക്ക് തന്നെയാണ്.  തൊഴിയൂരിലെ എല്ലാ ചെറുപ്പക്കാർക്കും മാതൃകയായിരുന്നു സിദ്ധീക്ക്...  കലയിലും സാഹിത്യത്തിലും ഉള്ള അഭിരുചി... ചെറുപ്പം മുതലേ ആനുകാലികങ്ങളിലൊക്കെ സിദ്ധീക്ക് എഴുതുമായിരുന്നു... നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. നല്ലൊരു സംഘാടകൻ കൂടിയായിരുന്നു സിദ്ധീക്ക്.  തൊഴിയൂരിലെ സുനേന കലാകായീക സാംസ്കാരീക വേദി രൂപീകരിക്കുന്നതിൽ മുൻപന്തിൽ സിദ്ധീക്കുണ്ടായിരുന്നു.  ആരാധനയോടെ നോക്കി കണ്ടിരുന്ന സിദ്ധീക്കുമായി പിന്നീട് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് കലയും സാഹിത്യവും മാത്രമല്ല തരക്കേടില്ലാതെ ആളുകളെ വധിച്ച് കൊല്ലാനും പറ്റുന്ന ഇനമാണെന്ന് :)

    അക്കാലത്ത് സിദ്ധീക്ക് ഒരു സിനിമാ തിരക്കഥ എഴുതിയിരുന്നു... അത് പകർത്തിയെഴുതാനും അതിലേക്ക് അല്ലറ ചില്ലറ തമാശകൾ കോണ്ട്രിബ്യൂട്ട് ചെയ്യാനും എനിക്ക് പറ്റിയിരുന്നു... അതിന്റെ ക്ലൈമാക്സിന് വേണ്ടി സിദ്ധീക്ക് തല പുകയ്ക്കുന്നത് തൊട്ടടുത്ത കസേരയിൽ ഇരുന്ന് കൊണ്ട് കാണാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിരുന്നു... പറഞ്ഞ് വന്നത് അന്നും ഓഫീസ് സമയങ്ങളിൽ ഇതൊക്കെ തന്നെയായിരുന്നു പണീയെന്ന് :)).

    ആ തിരക്കഥയും കൊണ്ട് അന്നത്തെ ഹിറ്റായ മിമിക്രി സിനിമകളൂടെ നിർമ്മാതാവുമായും അന്നത്തെ തിരക്കേറിയ തിരക്കഥാകൃത്തുമായും എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച് ഡിസ്കഷൻ നടത്തിയതും തിരക്കഥ അവരുടേ കയ്യിൽ കൊടുത്തതുമെല്ലാം വന്ന് പറയുമ്പോൾ എന്റെ ഈ പ്രിയ സുഹൃത്ത് സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത് തൊട്ടടുത്തിരുന്ന കാണൂന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ.

    ദൗർഭാഗ്യവശാൽ ആ പ്രൊജക്ട് നടക്കാതെ പോയി... പക്ഷെ, പിന്നീടൊരു സിനിമയിൽ ആ തിരക്കഥയിലെ പല ഭാഗങ്ങളും ഡയലോഗുകൾ പോലും വ്യത്യാസമില്ലാതെ കാണേണ്ട ഗതികേടാണുണ്ടായത്! 

    പ്രവാസം രണ്ട് ധ്രുവങ്ങളിലാക്കിയപ്പോഴും ഞങ്ങളുടെ സൗഹൃദത്തിനതൊരു തടസ്സമായിരുന്നില്ല... 

    അന്നത്തെ എന്റെ സുഹൃത്ത് ഇപ്പോൾ ഒരു അമ്മോസനായി മാറിയിരിക്കുന്നു... എത്രയും പെട്ടെന്ന് തന്നെ ഒരു മുത്തശ്ശനായി മാറട്ടെ എന്നാശംസിക്കാൻ കൂടെ ഞാനീ അവസരം വിനിയോഗിക്കട്ടെ :))

    ReplyDelete
    Replies
    1. അനക്ക് അതിഭയാനകമായ ഓര്‍മ്മശക്തിയാണ്‌ട്ടാ..
      ഞാന്‍ മുടി കറപ്പിച്ചോണ്ട് നടക്കണത് തീരെ പിടിക്കിണില്ല അല്ലെ!

      Delete
  13. മൂത്താപ്പാക്ക് ഇതിന്റ്റെ ഒന്നും അഹങ്കാരം ഇല്ല..!

    ReplyDelete
    Replies
    1. മുത്തപ പണ്ടും അങ്ങനെത്തന്നാ..NTP

      Delete
  14. ഇപ്പോൾ അദ്ധേഹം കൂൺ റെസിപ്പികളിൽ സാഹിത്യം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു

    ReplyDelete
    Replies
    1. കൂണില്‍ മാത്രമല്ല പലതിലും കാണുന്നുണ്ട്..മേലെ കണ്ടില്ലേ വടയിലെ പണി!

      Delete
  15. പരിചയപ്പെടുത്തൽ നന്നായി..!!

    ReplyDelete
    Replies
    1. വളരെ സന്തോഷം ‍ആയിരങ്ങളില്‍ ഒരുവാ..

      Delete
  16. ...ഏറ്റവും ഒടുവിലായി ഗൂഗിള്‍ പ്ലസ്സില്‍ കണ്ട ഒരെണ്ണം താഴെ ."വൈശാലി" എന്ന് കാപ്ഷന്‍ കൊടുത്തിട്ടുള്ള ഇതിനെ വിലയിരുത്തുമ്പോള്‍ മുഖ്യധാരയില്‍ നിന്നും വേര്‍പ്പെട്ട് ആന്തരീകമായും ഘടനാപരമായും ഘടോല്‍കടവും അണ്ഡകടാഹത്തിലെ വിജ്രംഭിതവുമായൊരു പ്രതിഭാസം ആണെന്ന് പറയാതെ വയ്യ.'..
    ഹ ഹഹഹ എനിക്കിഷ്ടായത് ഈ വിലയിരുത്തലാണ്, എന്റെ ചിത്രങ്ങലെക്കുറിച്ചും ഉപ്പച്ചി ഇതിലും നന്നായി പറഞ്ഞിട്ടുണ്ട്.

    ReplyDelete
    Replies
    1. സിദ്ധീക്കാ, തൊഴിയൂരിലെ ഈ പ്രതിഭയെപ്പറ്റി ഒരു പോസ്റ്റിട്ടില്ലെങ്കില്‍ “എന്റെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളു”

      Delete
    2. നിനക്ക് അങ്ങനെയുള്ളതെ ഇഷ്ടമാവൂ എന്നെനിക്കറിയാം..
      അജിത്ജീ :വായേവന്നത് കോതക്ക് പാട്ടെന്നു പറഞ്ഞപോലെ എന്തെങ്കിലുമൊക്ക എഴുതിവിടുന്ന പ്രതിഭയെന്നു പറയേണ്ടിവരും? അസ്സലായി.

      Delete
  17. അപ്പോള്‍ ഇനി ഏതായാലും മൂത്താപ്പയെ കൂടി ഇവിടെയൊക്കെ കാണാം അല്ലെ?

    ReplyDelete
    Replies
    1. നോക്കാം റാംജീസാബ്.

      Delete
  18. അഗ്രജൻ അഗ്രജൻ എന്ന് ഒരു പാടു പണ്ടേ കേട്ടിരിക്കുന്നു.... അപ്പോ ഇതാണല്ലേ ആൾ!!!

    എന്തായാലും തൊഴിയൂരിലെ രണ്ടു പ്രതിഭകൾ

    ReplyDelete
  19. അഗ്രജന്‍....കണ്ടിരുന്നു...
    ദുബായ് മീറ്റില്‍ ഉണ്ടായിരുന്നല്ലോ..
    പിന്നെ വടയിലും,ഇഡലിയിലും,കഥയിലും
    പ്ലസിലും ഒക്കെ കാണാറുണ്ട് ..പരിചയപ്പെടുത്തല്‍
    ഭംഗി ആയി..ഇനിയും തൊഴിയൂരെ മൂത്താപ്പ
    മാരെ കാത്തിരിക്കുന്നു..
    നല്ല ഉദ്യമം ഇക്ക...

    ReplyDelete
    Replies
    1. പരീക്ഷങ്ങളിലെ ഒരെണ്ണത്തിനെ കുറിച്ചാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത് -കണ്ടതില്‍ സന്തോഷം

      Delete
  20. സിദ്ദിക്ക്,
    തൊഴിയൂരിലെ ചില പ്രതിഭകളെപ്പറ്റി
    കേള്‍പ്പാനും പരിചയപ്പെടാനും
    കഴിഞ്ഞിരുന്നു, ഇപ്പോള്‍ ഈ പ്രതിഭയും.
    പരിചയപ്പെടുത്തലിനും നന്ദി
    എന്റെ ബ്ലോഗില്‍ വന്നതിനും
    കമന്റു തന്നതിനും നന്ദി
    ബ്ലോഗില്‍ ചേരുന്നു. തോഴിയൂര്‍ക്കാര്‍ക്കെല്ലാം
    ഒപ്പം ആശംസകള്‍.
    എഴുതുക
    അറിയിക്കുക
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
    Replies
    1. ഫിലിപ്പ് ജീ ..വളരെ സന്തോഷം - വീണ്ടും കാണാം

      Delete
  21. നല്ല പരിചയപ്പെടുത്തല്‍ . നിങ്ങള്ക്ക് നേരിട്ട് പറയാനുള്ളത് നേരില്‍ തന്നെ ആകാവുന്നതെയുള്ളൂ - ആരോ ഹദീസ്‌ ഉദ്ദരിച്ചത് കണ്ടില്ലേ....
    ആശംസകള്‍

    ReplyDelete
    Replies
    1. നേരിട്ട് പറയുമ്പോ അതിന്റെ ആ ഒരു സുഖം കിട്ടില്ല അതോണ്ടാ അഹമ്മദ്‌ ഭായ് ..പിന്നെ ഹദീസുകള്‍ ഉദ്ധറിക്കപ്പെടാനുല്ലതല്ലേ..കാര്യമില്ല.

      Delete
  22. അറിയാം ഈ നല്ല മനുഷ്യനെ ...

    ReplyDelete
  23. സന്തോഷം മഴമേഘങ്ങള്‍ ..
    അനില്‍ജീ : ഇമ്മടെ അഗ്രജനല്ലേ !

    ReplyDelete
  24. സ്വന്തം മൂത്താപ്പയുടെ ബയോഗ്രഫിയാവുമെന്ന് കരുതി പിന്നീട്‌ വായിക്കാമെന്ന് വെച്ചിരിക്കുകയായിരുന്നു, ഒരു ഘടാഘടിയനായ ബ്ളൊഗറെ സ്മരിച്ചതാണല്ലേ... ഇവിടെ കൊടുത്തിരിക്കുന്ന രണ്‌ട കഥകളില്‍ നിന്ന് തന്നെ അദ്ധേഹത്തിന്‌റെ മേന്‍മ വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. കുണ്‌ട്രാസത്തിലെ കുണ്‌ട്രാസം നിങ്ങള്‍ കണ്‌ട്‌ പിടിച്ചതാണല്ലേ... :) ഈ പരിചയപ്പെടുത്തലിന്‌ നന്ദി ഭായ്‌...

    ReplyDelete
    Replies
    1. കണ്ട്രാസത്തില്‍ കുണ്ട്രാസത്തിന്റെ ആളു ഞമ്മള് തന്നെ..അത് മറ്റെവിടെം കാണാന്‍ വഴിയില്ല ,ഇപ്പൊ താവഴിപോലെ നെനാടെ ചില പോസ്റ്റുകളിലും കാണുന്നുണ്ട്. സന്തോഷം മോഹീന്‍.

      Delete
  25. അഗ്രജനെ ദുബായ് മീറ്റിൽ വെച്ച് കാണാനിടയായി. ഏറ്റവും വൈകിയെത്തി മീറ്റിന്റെ വാലറ്റം മാത്രം തോടാനായതിനാൽ പരിചയപ്പെടൽ വളരെ ഹ്രസ്വമായിരുന്നു. അദ്ദേഹത്തെപറ്റി കൂടുതലറിയാൻ ഉതകുന്ന വിധത്തിൽ പോസ്റ്റിട്ടതിനു നന്ദി. ഇരുവർക്കും സമീപപ്രദേശ (കൊച്ചനൂർ)വാസിയായ എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. കൊച്ചന്നൂക്കാരാ സന്തോഷം തന്നെ കണ്ടതില്‍ ..കഴിഞ്ഞ വരവില്‍ ഒരു കൊച്ചന്നൂക്കാരനെ നേരില്‍ കണ്ടിരുന്നു (യൂസഫ്‌പ) അടുത്ത വരവിനാകട്ടെ നിങ്ങളേം പിടിച്ചോളാം.

      Delete
  26. ഇന്ന് ഇവിടെ വന്ന് വായിച്ചു. നന്നായി..

    ReplyDelete
    Replies
    1. അല്ലേലും നീയ്യിപ്പോ എവിടേം വൈകിയാണ് എത്തുന്നതെന്ന ഒരു പരാതി കിട്ടിയിട്ടുണ്ട് .എന്നാലും എത്തിയല്ലോ പെരുത്ത്‌ സന്തോഷം.

      Delete
  27. ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

    ReplyDelete

Related Posts Plugin for WordPress, Blogger...