Welcome to Thozhiyur Village
തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...
A.M.L.P. School
ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...
I.C.A College-Thozhiyoor
തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക് പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..
Rahmath Orphanage
ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും
St.Georges High School
ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..
'ഒരു ഉമ്മയും മകളും ഒരേ പത്രത്താളിൽ '
രാജഭരണവും ജനാധിപത്യഭരണവും പുരോഗമനവാദികളും
_____________
തൊഴിയൂര്‍ ലൈഫ് കെയര്‍ സൊസൈറ്റിക്ക് വെബ്സൈറ്റ് .
തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി .
കൊമ്പത്തയില്‍ അബൂബക്കര്‍ സാഹിബ് എന്ന തൊഴിയൂര്‍ക്കാരുടെ എം എസ് പിക്കാടെയും ഉമ്മത്തിക്കുട്ടിയുമ്മാടെയും ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവളായ അമല്‍ ചെറുപ്പം മുതലേ പഠനകാര്യങ്ങളില്‍ വളരെ മിടുക്കിയായിരുന്നു, തൊഴിയൂർ എൽ .പി സ്കൂളിലും,സെന്റെ ജോര്‍ജസ് ഹൈസ്കൂളിലുമായി ഒമ്പതാം ക്ലാസ്സുവരെ പഠിച്ച അമൽ പത്താം ക്ലാസ്സ് മുതൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം, ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ പാഠശാലയായിരുന്നു ഹോസ്റ്റൽ കാലമെന്ന് അമല്‍ സ്വയം വിലയിരുത്തുന്നു.
ഏഴാം ക്ലാസിലെ പഠന സമയത്തെ ഉപ്പയുടെ മരണവും ഒന്നാം വര്‍ഷ ഡിഗ്രി പഠന കാലത്തെ ഉമ്മയുടെ മരണവും താങ്ങാവുന്നതിലേറേ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്നും അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞതിനാല്‍ ആദ്യ വര്‍ഷ ഡിഗ്രി പരീക്ഷ ശെരിക്കും എഴുതാനായില്ലെന്നും അമല്‍ ഓര്‍ക്കുന്നു .
എന്നാല്‍ ഡിഗ്രീ രണ്ടാം വര്‍ഷ പരീക്ഷയില്‍ എല്‍ എഫ് കോളേജിലെ റെക്കോർഡ് മാർക്കോടെ കോളേജ് ഫസ്റ്റ് ക്ലാസ്സായി പാസ്സായതില്‍ അമലുവിന് ഇന്നും അഭിമാനമുണ്ട് .
ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു കല്യാണം നടന്നത് , കാരണം പരീക്ഷയുടെ തീയ്യതി കഴിഞ്ഞാണ് കല്യാണം തീരുമാനിച്ചിരുന്നതെങ്കിലും കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ കുത്തഴിഞ്ഞ രീതികളും തീരുമാനങ്ങളും മൂലം എക്സാം നീട്ടിയതായിരുന്നു ,അത് കൊണ്ട്തന്നെ ബി.എ.ചരിത്രത്തിൽ റാങ്ക് വാങ്ങണമെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും കോളേജിലെ ആ വര്‍ഷത്തെ എറ്റവും മികച്ച മാര്‍ക്കിന്റെ ഉടമസ്ഥ ആവാന്‍ അമലുവിന് കഴിഞ്ഞിരുന്നു.
ബാക്കി കാര്യങ്ങള്‍ അമലിന്റെ വാക്കുകളിലൂടെ വായിക്കാം ..
വിദ്യാഭ്യാസം ,ജോലി ,വിവാഹം .
ചെറുപ്പം മുതലെ വായന വല്ലാത്തൊരു ഭ്രമമായിരുന്നു എനിക്ക് പ്രവാസികളായ സഹോദരന്‍മാര്‍ക്കുള്ള കത്തുകളായിരുന്നു ആദ്യ രചനകൾ , കോളേജിൽ പഠിക്കുമ്പോഴാണ് എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വരെ അറബിക് ഭാഷയാണ് പഠിച്ചത്. പക്ഷെ ചെറുപ്പത്തിലെ കൂടെകൂടിയ വായന എഴുത്തിനെ സഹായിച്ചു. കോളേജിൽ ലേഖന മത്സരങ്ങളിലാണ്അധികവും പങ്കെടുത്തതും സമ്മാനാർഹയായതും ..കോളേജ് മാഗസിനുകളിൽ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.കാവ്യമുകുളങ്ങൾ എന്നാ കവിതസമാഹാരത്തിലും കവിത വന്നിരുന്നു. പിന്നെ ആരാമം വനിതാ മാഗസിനിലും ഒരു കവിത പ്രസിദ്ധീകരിച്ചു, മാതൃഭൂമി നടത്തിയ ലേഖന മത്സരത്തിൽ സമ്മാനാർഹയായി. ഖത്തറിൽ വന്നതിനു ശേഷം കേരള സർക്കാരിന്റെ രെജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ . ഡി ക്ലാർക്കായി പി.എസ.സി വഴി നിയമനം ലഭിച്ചു. പക്ഷേ ജോലിയേക്കാൾ ഒരുമിച്ചുള്ള ജീവിതത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ആ ജോലി വേണ്ടെന്നുവെച്ചു. എന്റെ മക്കൾ മാതാപിതാക്കളുടെ സ്നേഹം ഒരുമിച്ച് അനുഭവിച്ച് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇൻഷാഅല്ലാഹ്..
തേജസ് പത്രത്തിന്റെ ഉൽഘാടനദിന സപ്ലിമെന്‍റില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമം നോമ്പിന്റെ ആദ്യാനുഭവത്തെ കുറിച്ചുള്ള വന്നിരുന്നു.
ഒഴിവുസമയം അധികവും വായനക്കാണ് നീക്കിവെക്കാറ്, പുതിയ അറിവുകൾ സമ്പാദിക്കാന്‍ ഇഷ്ടമാണ് , മൈലാഞ്ചിയിടൽ , പാചകം ഇതൊക്കെയാണ് ഇഷ്ട ഹോബികൾ പാചകത്തിൽ പുതിയ രുചികൾ തേടാൻ ഒത്തിരി ഇഷ്ടാണ്, പെരുന്നാൾ സമയങ്ങളിലും മറ്റും മൈലാഞ്ചിയിടൽ ഒരു കൈതൊഴിലിന്റെ സ്ഥാനം എറ്റെടുക്കുന്നു, തെറ്റില്ലാത്ത ഒരു സമ്പാദ്യം ഇത് മുഖേന ലഭിക്കുന്നുണ്ട്.
മക്കൾ രണ്ടു പേരും എം.ഇ.എസ സ്കൂളിൽ പഠിക്കുന്നു, മൂത്ത മകള്‍ അഫീദ ഫെര്‍മിസ് പത്താം തരത്തിലും രണ്ടാമൻ അസീം ഫെര്മിസ് ഒന്നാം ക്ലാസ്സിലും, മോൾ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു വന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണ്.
ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു, ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് . മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് അന്തം വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു , വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ വെല്ലിമ്മാടെ ദിക്റുകൾ. അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക് വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ 'ദീപം ദീപം..' എന്ന മന്ത്രണവും ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച് അടുത്ത വീട്ടിലെ ചേച്ചിമാരിൽ നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ.
മകര മാസത്തിലെ തണുപ്പിനോടൊപ്പം പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും.വൃശ്ച്ചിക കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ അവ പെറുക്കി കൂട്ടി നാലായരിഞ്ഞ് ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്ണിപ്പുരയിൽ വലിഞ്ഞ് കേറിയിരുന്ന് തിന്നുമ്പോൾ ആ ഉണ്ണിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല.
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ കെട്ടിവെച്ച കൊതുമ്പു നാരുകളാൽ താളത്തിൽ വേഗത്തിൽ കെട്ടിയുറപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം വിട്ട നോക്കി നിന്നിട്ടുണ്ട്, പുരകെട്ട് കഴിഞ്ഞാൽ ശർക്കരയും തേങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും. ഈ പായസത്തിനെന്താണ് കറിയെന്ന് പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.
സ്വര്‍ഗം തേടിയ നോമ്പുകള്‍
തൊഴിയൂരിലെ നായാടി കോളനികൾ .
ബഫറിംഗ്.
സുനേന - പുനര്‍ ജീവനത്തിന്റെ പാതയില്‍
"ഫാമിലി ഫീസ്റ്റ് '12 "