Welcome to Thozhiyur Village

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് ഹൃദ്യമായ സ്വാഗതം...

A.M.L.P. School

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി...

I.C.A College-Thozhiyoor

തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് ..

Rahmath Orphanage

ഇച്ഛക്കൊത്ത പഠനം , വസ്ത്രങ്ങള്‍ , പരിചരണം , മാസം തോറും വൈദ്യ പരിശോധന , അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനം, മികച്ച ഭക്ഷണം തുടങ്ങിയ എല്ലാ സൌകര്യങ്ങളോടും കൂടി ഇവിടെ വളരുന്ന ഓരോ കുട്ടിയും ഭാവിയുടെടെ വാഗ്ദാനങ്ങളും

St.Georges High School

ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു..

Showing posts with label തൊഴിയൂര്‍. Show all posts
Showing posts with label തൊഴിയൂര്‍. Show all posts

തൊഴിയൂർ ലൈഫ് കെയറിന് പുതിയ സാരഥികൾ

2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( മു എം.പി - തൃശ്ശൂർ ) ഉത്‌ഘാടനം നിവഹിച്ചു പ്രവർത്തനം തുടങ്ങി ഇതിനകം വിജയകരമായ ആറു വർഷങ്ങൾ പിന്നിട്ട തൊഴിയൂർ ലൈഫ്‌ കെയ ചാരിറ്റബി സൊസൈറ്റിയുടെ പ്രവത്തനങ്ങ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം  ചേന്ന ജനറബോഡി യോഗത്തി വെച്ച് പുതിയ സാരഥികളെ  തിരഞ്ഞെടുത്തു .

പുതിയ ഭാരവാഹികൾ .

ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനകം നടത്തുവാ  കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയർ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാർട്ടിയുടെയോ വ്യക്തിയുടെയോ കീഴി നിലകൊള്ളുന്ന ഒന്നല്ല എന്നകാര്യം ഇവിടെ അടിവരയിട്ടു പറയേണ്ടതായ ഒരു വസ്തുതയാണ്. തൊഴിയൂരും ചുറ്റുപാടുള്ള മറ്റു സമാന്തര ഗ്രാമങ്ങളും  കൂടി ഉൾപ്പെടുന്ന പ്രവർത്തനമേഘലയായുള്ള ഈ സംഘടന ഏവർക്കും ഒരേസ്വരത്തിൽ സ്വന്തമെന്നു അവകാശപ്പെടാവുന്ന ഒന്നാണ്  .
ഈ പ്രസ്ഥാനത്തിനു ജീവ നകുവാനും അത് നിലനിറുത്തുവാനും അറിവ് , കഴിവ് , സമ്പത്ത് , സ്വാധീനം പ്രോത്സാഹനം തുടങ്ങിയവ നകിയവരെയും ഇപ്പോഴും നകിവരുന്നവരെയും ഒരിക്കലും വിസ്മരിക്കാനാവില്ല , നമ്മൾ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയി പരസ്പരം ചെയ്യേണ്ടതും വരും തലമുറകൾക്കായി ചെയ്തു വെക്കേണ്ടതുമായ കർത്തവ്യങ്ങൾ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകൾ നാം ഉത്തരവാദിത്വത്തോടെ നിർവ്വഹിച്ചു പോരുന്നത് , നമ്മുടെ മു തലമുറകൾ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകൾക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയി ഉൾപ്പെടുന്നു ..ഈ മഹത്തായ തത്വം ഉൾക്കൊണ്ടുകൊണ്ടാണ് തൊഴിയൂർ ലൈഫ്‌ കെയര്‍ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നകിയതും അത്  പ്രവർത്തിക്കുന്നതും .
നാളിതുവരെ നൂറുകണക്കിന് അപകടങ്ങളി നിന്ന് ആയിരത്തിലേറെ ആളുകളെ കൈപ്പിടിച്ചുയർത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് , ജീവിത കാലയളവിന്നുള്ളി എപ്പോഴെങ്കിലും നമ്മളും ഏതെങ്കിലും അപകടങ്ങൾക്ക് ഇരകളോ സാക്ഷികളോ ആയെന്നിരിക്കാം . അതുകൊണ്ടുതന്നെ ഇത്തരം രക്ഷാപ്രവർത്തനങ്ങളി നിന്നും വിട്ടുനിക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഉറപ്പിച്ചു പറയാനാവും .
റോഡപകടങ്ങൾ കൂടാതെ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവുന്നവർക്ക് സഹായഹസ്തം നകുകയും സമൂഹത്തി കഷ്ടത അനുഭവിക്കുന്നവരും നിർദ്ധനരുമായ രോഗികളെയും അത്യാവശ്യസന്ദർഭങ്ങളി ഗർഭിണികളെയും ആംബുലസി അവർക്ക് ആവശ്യമായ ഇടങ്ങളി സൗജന്യമായി എത്തിക്കുകയും കഴിയാവുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുകയും മറ്റും ഈ സംഘടനയുടെ പ്രവർത്തനങ്ങളി ചിലതാണ് .
ആവശ്യക്കാർക്ക് രക്തധാനം നിർവഹിക്കുവാനായി ഒരു ബ്ലഡ്‌ ഡോണേഷ യൂണിറ്റ് രൂപീകരിക്കുകയും അതുവഴി ആയിരത്തോളം രോഗികൾക്ക് രക്തം നകുവാനും സാധിച്ചിട്ടുണ്ട് , വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്ക് ഒരു ശമനം ലഭിക്കുന്നതിലേക്കായി സ്കൂളുകൾ കോളേജുകൾ ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളി റോഡ്‌ സുരക്ഷാ ക്ലാസ്സുകൾ നടത്തിപ്പോരുന്നു , സൗജന്യ മെഡിക്ക ക്യാമ്പുകൾ , തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ തുടങ്ങിയവയും നടത്തുവാ സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഈ സംഘടനവഴി ചെയ്തു വരുന്നു .

ജില്ലയിലെ ജൈവകര്‍ഷക അവാര്‍ഡ്‌


2014-15 വര്‍ഷത്തെ തൃശ്ശൂര്‍ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്‌ തൊഴിയൂര്‍ വി.കെ. നൌഫലിന് ലഭിച്ചു , സുനേന നഗറില്‍ അല്‍-അമീന്‍ കച്ചവടസ്ഥാപനങ്ങളുടെ ഉടമ വളുവത്തയില്‍ കുഞ്ഞഹമ്മദ് ആത്തിക്ക ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനാണ് നൌഫല്‍. 

സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കെ.പി .മോഹനനില്‍ നിന്ന് കഴിഞ്ഞദിവസം നൌഫല്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.



ഡ്രൈവറെ മാര്‍ദ്ധിച്ചു അവശനാക്കി ഓട്ടോറിക്ഷ കത്തിച്ചു.

തൊഴിയൂര്‍ ഐ.സി.എ കോളേജിന്റെ അടുത്തായുള്ള പാടത്തിനു നടുവിലുള്ള നീര്‍ ചാലില്‍ ഒരു ഓട്ടോറിക്ഷ പൂര്‍ണ്ണമായി കത്തിച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തി , ഡ്രൈവറെ മര്‍ദ്ദിച്ചു അവശനാക്കിയ നിലയില്‍ കണ്ടെത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു , പാവറട്ടി സ്വദേശിയാണെന്ന് പറയുന്നു , പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.



'അത്താഴക്കൂട്ടം'

നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ; അടുത്ത സുഹൃത്തുക്കളുടെ വീടുകളില്‍, അയല്‍വീടുകളില്‍ വിവാഹം , അടിയന്തിരം , വിരുന്നുകള്‍  തുടങ്ങിയ ചടങ്ങുകളിലേക്കായി തയ്യാറാക്കുന്ന ഭക്ഷണം ബാക്കിവരികയാണെങ്കില്‍ ഓര്‍ക്കുക തൊഴിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അത്താഴക്കൂട്ടത്തെ.
ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ വഴിയോരങ്ങളില്‍ നമ്മുടെ കരുണക്ക് വേണ്ടി കൈനീട്ടുന്ന ഒരു പാട് പാവം ജന്മങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്ന ഈ സുമനസ്സുകളായ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും വിധത്തിലെല്ലാം നമുക്ക് പിന്തുണ നല്‍കാം 
പലപ്പോഴും സ്വന്തം വരുമാനത്തിന്‍റെ ഒരു വീതം ഉപയോഗിച്ചാണ് ഈ യുവാക്കള്‍ ഇത്തരം ചിലവുകള്‍ക്ക് വക കണ്ടെത്തുന്നത്. വേണ്ടത്ര വാഹന സൗകര്യങ്ങളില്ല എന്നുള്ളത് ഇവര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒട്ടും ലാഭേഛയില്ലാതെ, ലവലേശം പോലും ആത്മാര്‍ത്തത കൈവിടാതെയുള്ള അത്താഴക്കൂട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രവാസി സുഹൃത്തുകളാണ് സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നത്.പലരും സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുമുണ്ട്.
ആത്മസംതൃപ്തിയും ദൈവപ്രീതിയുമാണ് ഈ കൂട്ടത്തിന്റെ പ്രഥമമായ ലക്ഷ്യമെങ്കിലും  മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അത് ഈ കൂട്ടത്തിനു വേണ്ടുവോളമുണ്ടെന്നു തന്നെവേണം കരുതാന്‍ , സഹൂഹത്തിന്റെ നന്മയും സഹജീവികള്‍ക്ക് ഒരു കൈ സഹായവും   മാത്രം ലക്‌ഷ്യം വെക്കുന്ന ആര്‍ക്കും ഇതില്‍ പങ്കാളികളാകാം. നാട്ടിലുള്ള ബന്ധുമിത്രാദികളോട് ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അറിയിക്കുക.
നേരിട്ടും സാമ്പത്തികമായും സഹായിക്കാന്‍ കഴിയാത്തവര്‍ മാനസിക പിന്തുണ നല്‍കുക. പ്രവാസികളായ സുഹൃത്തുക്കളുടെ  ഒരു ഫോണ്‍കോള്‍ പോലും അവര്‍ക്ക് പ്രചോദനമാണ്.
അത്താഴക്കൂട്ടവുമായി ബന്ധപ്പെടാവുന്ന നമ്പര്‍ : +91-9809519840 , 9633995273 , 9633229899 , 9656150887 .
സഹകരിക്കുക ..! സഹായിക്കുക ...!!

ടീം തൊഴിയൂരിന്റെ പുതുവത്സരാഘോഷം.

 പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ മുപ്പത്തി ഒന്നാം തീയ്യതി വൈകുന്നേരം തൊഴിയൂരിന്റെ  പ്രധാന വീഥികളിലൂടെ ടീം തൊഴിയൂര്‍ ഒരുക്കിയ വര്‍ണ്ണക്കാഴ്ച കടന്നു പോവുന്നു.

 ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചപ്പോള്‍ 

 ടീം തൊഴിയൂരിന്റെ ഒരു കൈ സഹായം  അബൂബക്കര്‍ ,നഫീസ എന്നിവര്‍ക്ക് .

തൊഴിയൂരിന് അഭിമാനമായി നമാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ .

 നാടിന്റെ ഒരു അഭിമാനസ്തംഭമായി തൊഴിയൂരിന്റെ വടക്കേ പ്രവേശന കവാടത്തില്‍ പുതുതായി ഉയര്‍ന്നു വന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയുള്ള നമാസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇന്ന് (20-12-2014 ശനിയാഴ്ച) വൈകുന്നേരം കേരള ആഭ്യന്തരമന്ത്രി ശ്രീമാന്‍ : രമേശ്‌ചെന്നിത്തല ഉത്ഘാടനം നിര്‍വ്വഹിച്ചു , തൃശ്ശൂര്‍ എം.പി. ശ്രീ: സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയും , ഗുരുവായൂര്‍ എം.എല്‍.എ.ശ്രീ: കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനുംആയിരുന്നു. കൂടാതെ പല  പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു .

ഗുരുവായൂര്‍ നിന്ന് മമ്മിയൂര്‍ ആനക്കോട്ട തമ്പുരാന്‍പടി വഴി പൊന്നാനി റോഡില്‍ നാലര കിലോമീറ്റര്‍ വടക്ക് ഭാഗത്തായും കുന്നംകുളത്ത് നിന്ന് അഞ്ഞൂര്‍ ആല്‍ത്തറ വഴി പൊന്നാനി റോഡില്‍ എട്ടു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുമായി അഞ്ഞൂര്‍ റോഡ്‌ ജങ്ക്ഷനിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്.


പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആയിരത്തിഎണ്ണൂറു പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റൊറിയം, ആയിരം പേരെ ഉള്‍ക്കൊള്ളുന്ന രണ്ടു ഡൈനിംഗ് ഹാളുകള്‍ ,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമസ്ഥലങ്ങള്‍ പ്രയര്‍ ഹാളുകള്‍  ,കുട്ടികള്‍ക്കായി അമ്യുസ്മെന്റ്റ്‌ പാര്‍ക്ക് , അയ്യായിരത്തിലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ പാര്‍ക്കിംഗ് ഏരിയ , പ്രോഗ്രാമുകള്‍ തത്സമയം എയര്‍ ചെയ്യാവുന്ന ആധുനിക ടെക്നോളജി തുടങ്ങി ഒട്ടേറെ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുള്ളതായി ഉടമസ്ഥര്‍ അറിയിക്കുന്നു.


കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ : 9388778777 - 9447530389
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക : http://www.namasconventioncentre.com/



ഹൈസന്‍ മെഡിക്കല്‍സിന്റെ റീ-ഓപണ്‍.


തൊഴിയൂര്‍ സുനേന നഗറിലെ ഹൈസന്‍ കോംപ്ലെക്സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഹൈസന്‍ മെഡിക്കല്‍സിന്റെ  നവീകരിച്ച ഷോപ്പ്‌ കഴിഞ്ഞ ദിവസം റീ-ഓപ്പണിംഗ് നടത്തി , മാളിയേക്കല്‍ മൊയ്തുട്ടിഹാജി , പി .പി .ഹൈദര്‍ ഹാജി , ഇ.എ.മുഹമ്മദുണ്ണിമാസ്റ്റര്‍ തുടങ്ങിയ തൊ ഴിയൂരിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സജിതാ സലാമിന് പുതിയ വീട്.


ഖത്തറില്‍ ജോലിചെയ്തു വരവേ  മൂന്ന് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരണപ്പട്ട തൊഴിയൂര്‍ ആഞ്ഞിലക്കടവത്ത് സലാമിന്റെ വിയോഗത്തെ തുടര്‍ന്ന് തൊഴിയൂരിലെ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുമാനപ്പെട്ട പി.പി.ഹൈദര്‍ ഹാജി നാട്ടുകാരുടെയും ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവിധ സംഘടനകളുടെയും സഹകരണത്തോടെ  പണിത വീട് ഇന്ന് രാവിലെ (30-11-14 ഞായറാഴ്ച ) സലാമിന്റെ വിധവ സജിതയ്ക്ക് കൈമാറി . താക്കോല്‍ കൈമാറ്റം ഹൈദര്‍ ഹാജിയാണ് നിര്‍വ്വഹിച്ചത്. ലൈഫ്‌ കെയര്‍ പ്രസിഡണ്ട് : മാളിയേക്കല്‍ അഷറഫായിരുന്നു വീട്പണികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഈ സംരഭത്തോട് സഹകരിച്ച എല്ലാ നല്ലവരായ സുമനസ്സുകള്‍ക്കും ഇലാഹായ തമ്പുരാന്‍ തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന പ്രാര്‍ഥനകളോടെ തൊഴിയൂര്‍.കോമും ഈ സന്തോഷം മുഹൂര്‍ത്തത്തില്‍ പങ്കു ചേരുന്നു.

ഇ.എ.ബില്‍ഡിംഗ് - സുനേന നഗര്‍ .തൊഴിയൂര്‍ .

തൊഴിയൂരിന്റെ ഹൃദയഭാഗമായ സുനേന നഗറില്‍ ആധുനിക സൌകര്യങ്ങളോടെ  ഇ.എ.ബില്‍ഡിംഗ് കോംപ്ലെക്സ് എന്ന ബില്‍ഡിംഗ്  2014- ജൂലായ്‌ മാസം മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു .
   കോംപ്ലക്സിലെ ആദ്യ സ്ഥാപനം ബെല്ലെസ ബോട്ടിക്യു .

    സ്ത്രീകള്‍ക്കുള്ള പുതു പുത്തന്‍ കളക്ഷനില്‍ എല്ലാ വിധ വസ്ത്രങ്ങളും - ബെല്ലെസ ബോട്ടിക്വോ 

 രുചിക്കൂട്ടിന്റെ പുതിയൊരു രസവുമായ്‌ - കൊക്ടയില്‍ കഫെ.
 ഏറ്റവും പുതിയ ബേക്കറി ഉത്പന്നങ്ങള്‍ - ജൂസ് ,ഷെയ്ക്ക്സ് , ചോക്ലേറ്റ്സ്.

    ബില്‍ഡിംഗ് പ്ലേന്‍സ്‌ , ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയവ ... വി.എം.കെ.അസോസിയേറ്റ്.

         ആധുനിക സ്മാര്‍ട്ട് മൊബൈല്‍സ് , ഡ്യുട്ടി പൈഡ് ഐറ്റംസ് - മൊബൈല്‍ ഹബ്.

                      കമ്പ്യൂട്ടര്‍ സംബന്ധമായ എല്ലാ ആവശ്യങ്ങളും - ഡോറ്റൊകോം .
                        കുട്ടികളുടെ ഫാഷന്‍ വസ്ത്രങ്ങള്‍ - റനാസ്‌ ബേബിഷോപ്പ് .

ഉടന്‍ ഉത്ഘാടനം പ്രതീക്ഷിക്കുന്ന ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റിസ് ലിമിറ്റഡ്‌
    കൂടുതല്‍ സ്ഥാപനങ്ങളുടെ പണികള്‍ പുരോഗമിക്കുന്നു .. 

പാമ്പുകളെ പിടികൂടി.


തൊഴിയൂർ മാളിയേക്കൽപടി പൊട്ടത്തയിൽ ഫൈസലിന്റെ വീട്ടിൽനിന്നും ചോര മണലികളെ പിടികൂടി. തൊഴിയൂർ ലൈഫ് കൈർ പ്രവർത്തകരുടെ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് അവയെ പിടികൂടാനായത്.


കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് എട്ടു താറാവുകളെ വിഴുങ്ങിയ മലമ്പാമ്പിനെയും ലൈഫ്‌കെയര്‍ പ്രവര്‍ത്തകരുംനാട്ടുകാരും ചേര്‍ന്നു പിടികൂടിയിരുന്നു. താമരയൂര്‍ പിച്ചകത്ത്വീട്ടില്‍ അഷറഫിന്‍റെ വീട്ടുവളപ്പില്‍ നിന്നായിരുന്നു സംഭവം
വീടിനു പുറകുവശത്തെ കൂട് തുറക്കുന്നതിനായി രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് കൂട്ടില്‍ മലമ്പാമ്പ് കിടക്കുന്നത് കണ്ടത, പതിനഞ്ചു താറാവുകള്‍ ഉണ്ടായിരുന്ന കൂട്ടില്‍ ബാക്കി അഞ്ചെണ്ണം മാത്രമാണ് ഉണ്ടായിരുന്നത് രണ്ടെണ്ണം ചത്തനിലയിലായിരുന്നു.ഇര വിഴുങ്ങിയതോടെ പാമ്പിന് ഇഴയാന്‍ പറ്റാത്തവിധം കൂട്ടില്‍ കുടുങ്ങിപ്പോയിരുന്നു.പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറിയിരുന്നു.

നാജിയക്ക് അഭിനന്ദനങ്ങള്‍ ..

തൊഴിയൂർ ഇഹ്-യാഉൽ ഇസ്‌ലാം മ്ദ്രസ്സയുടെ ചരിത്രത്തിലേക്ക് ഒരു പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻറെ കീഴിൽ നടന്ന പൊതുപരീക്ഷയിൽ തൃശ്ശൂര്‍ ജില്ലയിൽ ഫസ്റ്റ് റാങ്കിന് അർഹയായ മദ്രസ്സ വിദ്യാർത്ഥിനി നാജിയക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍..
തൊഴിയൂര്‍ സുനേന നഗറില്‍ താഴിശ്ശേരി റോഡിനു സമീപം താമസിക്കുന്നമണ്ണുരയിൽ കുഞ്ഞിമോന്‍ താഹിറ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. 

നാജിയ

പുതുക്കി പണിത മദ്രസ്സ കെട്ടിടം.



അക്ഷയിനുള്ള ലൈഫ്‌ കെയര്‍ ഫണ്ട് കൈമാറി

തൊഴിയൂർ കോടത്തൂർ വീട്ടിൽ ശശി-സതി ദമ്പതിമാരുടെ മകൻ അക്ഷയിന്റെ ശസ്ത്രക്രിയക്കുവേണ്ടിയുള്ള തൊഴിയൂർ ലൈഫ്‌ കെയർ ചാരിറ്റബിള്‍ സൊസൈറ്റി സ്വരൂപിച്ച ധനസഹായം ലൈഫ്‌കെയര്‍ പ്രസിഡന്റെ ആഷറഫ് മാളിയേക്കൽ, മുന്‍ പൂക്കോട് പഞ്ചായത്ത് പ്രസിഡന്റും തൊഴിയൂര്‍ എ.എം.എല്‍.പി. സ്കൂള്‍ റിട്ടേര്‍ഡ് ഹെഡ്‌മാസ്റ്ററുമായ ഇ.എ.മുഹമ്മദുണ്ണിമാസ്റ്റര്‍ ഒ.എം.ഹംസ,പി.എ.ഫൈസല്‍ , ഒ.എം. നൗഷാദ്  തുടങ്ങിയവര്‍ അക്ഷയിന്റെ വീട്ടിലെത്തി പിതാവ് ശശിക്ക് കൈമാറി. 


തൊഴിയൂര്‍ മദ്രസ്സ ഉത്ഘാടനം -10-08-14 - ഞായറാഴ്ച.

തൊഴിയൂര്‍ ഇഹ്-യാഹുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടം എല്ലാ പണികളും പൂര്‍ത്തിയായി ഉത്ഘാടനത്തിനു ഒരുങ്ങിക്കഴിഞ്ഞു , ആഗസ്റ്റ് പത്താം തീയ്യതി ഞായറാഴ്ചയാണ്  നിശ്ചിത ദിവസം .
മദ്രസ്സ കെട്ടിടം പണിപൂര്‍ത്തിയായ നിലയില്‍ 
മെയിന്‍ റോഡില്‍ നിന്നുള്ള കാഴ്ച

മദ്രസ്സ അദ്ധ്യാപകര്‍ പുതിയ കെട്ടിടത്തിനു മുന്നില്‍ 

'ഒരു ഉമ്മയും മകളും ഒരേ പത്രത്താളിൽ '

കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ഗള്‍ഫ്‌ തേജസ് പത്രം പുറത്തിറക്കിയ റിപ്പബ്ലിക് സപ്ലിമെന്ററില്‍ അപൂര്‍വമായ ഒരു കാഴ്ചയുണ്ടായിരുന്നു , അമല്‍ ഫെര്‍മിസ്‌ എന്ന ഉമ്മയുടെയും അഫീദ ഫെര്‍മിസ്‌ എന്ന മകളുടെയും ഓരോരോ  കവിതകള്‍ പത്രത്തിന്റെ ഒരു താളിന്റെ രണ്ടു വശത്തായി പ്രസിദ്ധീകരിച്ചിരുന്നു, റിപ്പബ്ലിക്കിന്ത്യയെക്കുറിച്ച് ഉമ്മ കാലികപ്രസക്തമായി എഴുതിയപ്പോള്‍ ഉണരൂ ഇന്ത്യ ഉണരൂ എന്ന കൌമാരത്തിന്റെ വിലാപമായിരുന്നു മകളുടെത്‌.


അമല്‍ ഫെര്‍മിസിനെക്കുറിച്ച് ഇവിടെ മുമ്പ് എഴുതിയിട്ടുണ്ട് , (മുമ്പ് കാണാത്തവര്‍ക്ക് 'തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി 'ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ) ഈ ഉമ്മയുടെ പാത പിന്തുടര്‍ന്ന് അമലിന്റെ മകള്‍ അഫീദയും കാലിക പ്രസക്തിയുള്ള തന്റെ  രചനകളിലൂടെ അനുവാചക ഹൃദയങ്ങള്‍ കവരാന്‍ തുടങ്ങിയിരിക്കുന്നതിന്റെ തുടക്കമായി ഈ കവിതയെ കണക്കാക്കാം  . 

ഖത്തറിലെ സമന്വയ സാംസ്കാരിക സംഘടന ഇന്ത്യന്‍ സ്കൂളുകളെ അടിസ്ഥാനമാക്കി നടത്തിയ കഥാരചന മത്സരത്തില്‍ "ഗമനം" എന്ന കഥയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി നല്ലൊരു പ്രാസംഗികയും കൂടിയാണ് , ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ രചിച്ച കഥകളിൽനിന്നും പുരസ്കാരാർഹമായ കഥ കണ്ടെത്തിയത്,ശ്രീ.അഷ്ടമൂർത്തി,ശ്രീമതി.പി.വത്സല,ശ്രീ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ്.


ദോഹയിലെ വിവിധ കലാസാംസ്കാരിക സംഘടകൾ നടത്തിയുട്ടുള്ള കഥാ-ഉപന്യാസമത്സങ്ങളിൽ പുരസ്കാരം നേടിയിട്ടുള്ള അഫീദയും ഉമ്മ അമല്‍ ഫെര്മിസും ഭാവിയുടെ വാഗ്ദാനങ്ങളാണെന്നതോടൊപ്പം ജന്മനാടായ തൊഴിയൂരിന് അഭിമാനവും അംഗീകാരവും നേടിക്കൊടുക്കുന്ന യുവപ്രതിഭകള്‍ കൂടിയാണെന്ന് പറയാതെ വയ്യ.



ഖത്തറിലെ ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ സെയ്ദ്‌ ഫെര്‍മിസിന്റെയും ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലിചെയ്യുന്ന അമല്‍ ഫെര്‍മിസിന്റെയും മകളായ അഫു എന്ന് വിളിപ്പേരുള്ള അഫീദ സ്കൂള്‍ ഫൈനല്‍ പാസ്സായി നില്‍ക്കുന്നു  അഫുവിന്‍റെ ഇളയ സഹോദരന്‍ അസീം ഫെര്‍മിസ്‌ ഖത്തര്‍ എം .ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും അഫീദയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം :

www.facebook.com/azwafeeda.bloomingstars/


ലൈഫ്‌ കെയറിന് പുതിയ സാരഥികള്‍ .

പുതിയ സാരഥികള്‍ 
2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( എം.പി - തൃശ്ശൂര്‍ ) ഉത്‌ഘാടനം നിര്‍വഹിച്ചു പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷങ്ങള്‍ പിന്നിട്ട തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ച് പുതിയ സാരഥികളെ  തിരഞ്ഞെടുത്തു .
കൂടാതെ സൊസൈറ്റിക്കുവേണ്ടി പുതുതായി വാങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് കഴിഞ്ഞ മാസം സര്‍വീസ്‌ ആരംഭിച്ചു .

സ്വാഗതം : ബഹു : ഇ.എ.മുഹമ്മദുണ്ണി മാസ്റ്റര്‍

ഉത്ഘാടനം -ബഹു : പി .പി .ഹൈദര്‍ ഹാജി 

ആംബുലന്‍സ് താക്കോല്‍ദാനം : ബഹു : മാളിയേക്കല്‍ മൊയ്തുട്ടിഹാജി.


ആംബുലന്‍സ് ഫ്ലാഗ് ഓഫ്  ബഹു :  വി.കെ.ഹംസ സാഹിബ്.

ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയര്‍ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാര്‍ട്ടിയുടെയോ വ്യക്തിയുടെയോ അല്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതായ ഒരു വസ്തുതയാണ്. ഈ കൊച്ചു ഗ്രാമപ്രദേശങ്ങളിലെ ഏവര്‍ക്കും ഒരേസ്വരത്തില്‍ പറയാവുന്നതാണ് ഈ സംഘടന ഇത്.
ഈ പ്രസ്ഥാനത്തിനു ജീവന്‍ നല്‍കുവാനും അത് നിലനിറുത്തുവാനും അറിവ് , കഴിവ് , സമ്പത്ത് , സ്വാധീനം പ്രോത്സാഹനം തുടങ്ങിയവ നല്‍കിയവരെ ഒരിക്കലും വിസ്മരിക്കാനാവില്ല , നമ്മള്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ പരസ്പരം ചെയ്യേണ്ടതും വരും തലമുറകള്‍ക്കായി ചെയ്തു വെക്കേണ്ടതുമായ കര്‍ത്തവ്യങ്ങള്‍ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകള്‍ നാം ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു പോരുന്നത് , നമ്മുടെ മുന്‍ തലമുറകള്‍ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകള്‍ക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയില്‍ ഉള്‍പ്പെടുന്നു ..ഈ മഹത്തായ തത്വം ഉള്‍ക്കൊണ്ടുകൊണ്ടാണ് തൊഴിയൂര്‍ ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കിയതും പ്രവര്‍ത്തിക്കുന്നതും .
ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആംബുലന്‍സ്

നാളിതുവരെ നൂറുകണക്കിന് അപകടങ്ങളില്‍ ആയിരത്തിലേറെ ആളുകളെ കൈപ്പിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് , ജീവിത കാലയലവിന്നുള്ളില്‍ എപ്പോഴെങ്കിലും നമ്മളും ഏതെങ്കിലും അപകടങ്ങള്‍ക്ക് ഇരകളോ സാക്ഷികളോ ആയെന്നിരിക്കാം . അതുകൊണ്ടുതന്നെ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഉറപ്പിച്ചു പറയാനാവും .

സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും.

റോഡപകടങ്ങള്‍ കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് സഹായഹസ്തം നല്‍കുകയും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരും നിര്‍ദ്ധനരുമായ രോഗികളെയും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഗര്‍ഭിണികളെയും ആംബുലന്‍സില്‍ അവര്‍ക്ക് ആവശ്യമായ ഇടങ്ങളില്‍ സൗജന്യമായി എത്തിക്കുകയും കഴിയാവുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും മറ്റും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ് .
ആവശ്യക്കാര്‍ക്ക് രക്തധാനം നിര്‍വഹിക്കുവാനായി ഒരു ബ്ലഡ്‌ ഡോനേഷന്‍ യൂണിറ്റ് രൂപീകരിക്കുകയും അതുവഴി അറുനൂറോളം രോഗികള്‍ക്ക് രക്തം നല്‍കുവാനും സാധിച്ചിട്ടുണ്ട് , വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് ഒരു ശമനം ലഭിക്കുന്നതിലേക്കായി സ്കൂളുകള്‍ കോളേജുകള്‍ ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ റോഡ്‌ സുരക്ഷാ ക്ലാസ്സുകള്‍ നടത്തിപ്പോരുന്നു , സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ , തിമിര ശസ്ത്രക്രിയ ക്യാമ്പുകള്‍ തുടങ്ങിയവയും നടത്തുവാന്‍ സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു .

തൊഴിയൂര്‍ ലൈഫ്‌ കെയര്‍ സൊസൈറ്റിക്ക് വെബ്‌സൈറ്റ് .


ജാതി മത രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അപകടങ്ങളില്‍ പെടുന്ന സഹജീവികളെ കഴിയും വിധം രക്ഷപ്പെടുത്തുക , അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്യുക  തുടങ്ങിയ സദുദേശങ്ങളായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചാണ് തൊഴിയൂര്‍  ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി  രൂപം നല്‍കിയത്. തൊഴിയൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ  നാലു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്‌.

പോയ വര്‍ഷങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  പൊതുജനങ്ങള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു  ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി , തികച്ചും സുതാര്യമായ രീതിയിലുള്ള പ്രവര്‍ത്തങ്ങളിലൂടെ സംഘടനയെ ജനകീയമാക്കാനും സാമൂഹികശ്രദ്ധ പിടിച്ചു പറ്റാനും ഈ കുറഞ്ഞ കാലയളവിന്നുള്ളില്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതില്‍ പിന്നണിയിലുള്ളവര്‍ക്ക് അഭിമാനിക്കാം. 

സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്താനും കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടി രൂപം നല്‍കിയ  വെബ്സൈറ്റിന്റെ ഉല്‍ഘാടനം  കഴിഞ്ഞ മാസാവസാനം വിദ്യാഭ്യാസ പുരസ്‌ക്കാരവും ധീരതക്കുള്ള അവാര്‍ഡും വിതരണം ചെയ്യുന്നതിന്നായി കൂടിയ പൊതുയോഗത്തില്‍ വെച്ച്  ബഹു : ഇ .എം .ഉമ്മര്‍ സാഹിബ് നിര്‍വഹിച്ചു.

         സൊസൈറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ :   







Related Posts Plugin for WordPress, Blogger...