തൊഴിയൂരിന്റെ ചരിത്രത്തില്‍ ആദ്യമായി ഇങ്ങനെയും ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നു, ഇങ്ങനെ ഒരു സംഭവം നാട്ടുകാരെ മൊത്തത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു , ഈ വാര്‍ത്തക്ക് കാരണമായ ചെയ്തികള്‍ കുര്യാക്കോസ് എന്ന ഈ വ്യക്തി ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇയാള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു , ഇത്രയും കാലം മാന്യതയുടെ പൊയ്മുഖവുമണിഞ്ഞു നടന്നിരുന്നത് കാമാഗ്നി ബാധിച്ച ഒരു ചെന്നായ് ആയിരുന്നെന്ന തിരിച്ചറിവ് ; തങ്ങളുടെ പോന്നു മക്കള്‍ നാലക്ഷരം പഠിച്ചു വിവരവും വിവേകവുമുള്ളവരായി വളരട്ടെയെന്ന ആഗ്രഹത്തോടെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോള്‍ അവിടെയും അവര്‍ സുരക്ഷിതരല്ലെന്ന തിരിച്ചറിവ് , ഇത്തരം തിരിച്ചറിവുകള്‍ രക്ഷിതാക്കളില്‍ ആശങ്കകളും ഉത്കണ്ഠയും വളര്‍ത്തുമെന്നകാര്യത്തില്‍ രണ്ടു പക്ഷമില്ല.
ഈ വൃത്തികെട്ട പ്രവര്‍ത്തി ചെയ്യും മുമ്പ് തന്റെ കുടുംബത്തെ ക്കുറിച്ച് ഒരു നിമിഷം ഇയാള്‍ ഓര്‍ത്തിരുന്നെങ്കില്‍ ഈ നീചകൃത്യത്തില്‍ നിന്നും അയാള്‍ വിട്ടുനില്‍ക്കുമായിരുന്നു എന്നൊരു തോന്നല്‍ .
സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യമറിയാന്‍ പോലീസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ വയ്യ. കാരണം കുര്യാക്കോസിനോട് പകയുള്ള ആരോ ചിലര്‍ ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ സംഭവം എന്നൊരു പ്രചരണം കൂടി നാടിന്റെ മുക്കിലും മൂലയിലും കേട്ടുകൊണ്ടിരിക്കുന്നു, അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് കാത്തിരുന്നു കാണാം . ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ഒരു കരുതലും സൂചനയും മുന്നറിയിപ്പുമാവട്ടെ ഈ വാര്‍ത്ത. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ ആപ്തവാക്യം - ഇന്ന്‍ സംഭവ്യമല്ലെങ്കിലും..
ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായി എന്ന് അറിഞ്ഞാല്‍ തന്നെ നമ്മുടെയൊക്കെ സിരകളില്‍ രക്തം ചൂടു പിടിക്കും കാരണക്കാരനോട് വെറുപ്പും പകയും വര്‍ദ്ധിക്കുകയും ചെയ്യും .പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നതാണ് കുരിയാക്കോസില്‍ ആരോപിക്കപ്പെടുന്ന കുറ്റം .കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ തക്കതായ ശിക്ഷ കുരിയാക്കോസ് അര്‍ഹിക്കുന്നു മറിച്ച് അയാള്‍ നിരപരാധിയാണെങ്കില്‍ കരുതിക്കൂട്ടിയുള്ള കെണിയില്‍ അകപേടുകയായിരുന്നുവെങ്കില്‍ കുരിയാക്കോസും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക സങ്കര്‍ഷം മനസിന് ഒരിക്കലും താങ്ങുവാന്‍ കഴിയാത്തതാണ് .പവിത്രമായ തോഴിയൂരില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാതെരിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു.
ReplyDeleteതീര്‍ച്ചയായും റഷീദ് ഇത്രയും കാലം മാന്യതയുടെ പൊയ്മുഖവുമണിഞ്ഞു നടന്നിരുന്നത് കാമാഗ്നി ബാധിച്ച ഒരു ചെന്നായ് ആയിരുന്നെന്ന തിരിച്ചറിവ് ; തങ്ങളുടെ പോന്നു മക്കള്‍ നാലക്ഷരം പഠിച്ചു വിവരവും വിവേകവുമുള്ളവരായി വളരട്ടെയെന്ന ആഗ്രഹത്തോടെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോള്‍ അവിടെയും അവര്‍ സുരക്ഷിതരല്ലെന്ന തിരിച്ചറിവ് , ഇത്തരം തിരിച്ചറിവുകള്‍ രക്ഷിതാക്കളില്‍ ആശങ്കകളും ഉത്കണ്ഠയും വളര്‍ത്തുമെന്നകാര്യത്തില്‍ രണ്ടു പക്ഷമില്ല.അയാള്‍ രപരാധിയാണെങ്കില്‍ ഈ കുപ്രചരണം നടത്തിയവരെയും വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട്.ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ ആപ്തവാക്യം - ഇന്ന്‍ സംഭവ്യമല്ലെങ്കിലും..
Deleteനിങ്ങളില്‍ നിന്ന് നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന് നാലുപേരെ നിങ്ങള്‍ കൊണ്ട് വരുവിന്‍. നാലു സാക്ഷികളായി ഇല്ലാത്ത ഒരു സംഭവം ഉള്ളതാവട്ടെ /ഇല്ലാത്തത് ആവട്ടെ മറ്റുള്ളവരോട് പറയുന്നത് (അവര്‍ ഏതു മതസ്തരായാലും) , പടച്ചവനോട് ഇതു പ്രചരിപ്പിക്കുന്നവര്‍ മറുപടി പറയേണ്ടിവരും
Deleteഇവിടെ പതിനാറു കുട്ടികള്‍ പരാതിക്കാരും പത്തിലേറെ അദ്ധ്യാപകന്‍ സാക്ഷികളും പിന്നെ അയല്‍ വാസികളായ കുറേപേര്‍ അത് ശെരിവെക്കുന്നവരുമായത് കൊണ്ടാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്തത് - പിന്നെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറഞ്ഞപോലെ ചിലര്‍ അത്രേയുള്ളൂ .
Deleteനേരിട്ടു കാണാതെ ഒന്നും വിശ്വസിക്കാന്‍ കഴിയാതായിരിക്കുന്നു എന്ന അവസ്ഥയാണ് കൂടുതല്‍ വിഷമം ഉണ്ടാക്കുന്നത്. തെറ്റും ശരിയും തിരിച്ചറിയാനാകാതെ....എന്ത് സംഭവം നടന്നാലും ആ സംഭവം വെച്ചുകൊണ്ടു മുതലെടുപ്പ് നടക്കുമ്പോള്‍ ശരിക്കും കുറ്റം ചെയ്തവര്‍ അവന്റെ കാര്യങ്ങളുമായി സുഖമായി വിലസുന്നു.....
ReplyDeleteകാത്തിരുന്നു കാണാം എന്നല്ലാതെ ഒന്നിനും ആകാതെ.
അഭിപ്രായത്തിനു നന്ദി റാംജീസാബ- ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ഒരു കരുതലും സൂചനയും മുന്നറിയിപ്പുമാവട്ടെ ഈ വാര്‍ത്ത. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ ആപ്തവാക്യം - ഇന്ന്‍ സംഭവ്യമല്ലെങ്കിലും..
Deleteഅച്ഛനെ,അമ്മാവനെ,സഹോദരനെ ....ആരെ വിശ്വസിക്കുമിപ്പോള്‍ എന്നിടത്ത് എത്തി അവസ്ഥ!!! സദാചാരം വെറും സാദാ-'ചാരം'!!
ReplyDeleteസമകാലീക സംഭവങ്ങളെക്കുറിച്ച് അറിയുമ്പോള്‍ എങ്ങിനെ ഇവിടെ ജീവിച്ചു തീര്‍ക്കുമെന്നൊരു ഉള്‍ഭയം തോന്നുന്നു -ഇവിടെ കണ്ടതില്‍ സന്തോഷം.
Deleteഇത്തരം വാര്‍ത്തകള്‍ ഒരല്പം കൂടുതല്‍ മലയാളി ആഘോഷിക്കുന്നുണ്ടോ എന്നും സംശയം തോന്നുന്നു.
ReplyDeleteസ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലാത്ത കുഞ്ഞുങ്ങള്‍ ........ലോകം അവസാനിച്ചെങ്കില്‍ എന്ന് പോലും തോന്നി തുടങ്ങുന്നു/
എന്തായി ഈ വാർത്തയുടെ കാര്യം.. ദുരൂഹത നീങ്ങിയോ ?
ReplyDelete