കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ഗള്‍ഫ് തേജസ് പത്രം പുറത്തിറക്കിയ റിപ്പബ്ലിക് സപ്ലിമെന്ററില്‍ അപൂര്‍വമായ ഒരു കാഴ്ചയുണ്ടായിരുന്നു , അമല്‍ ഫെര്‍മിസ് എന്ന ഉമ്മയുടെയും അഫീദ ഫെര്‍മിസ് എന്ന മകളുടെയും ഓരോരോ കവിതകള്‍ പത്രത്തിന്റെ ഒരു താളിന്റെ രണ്ടു വശത്തായി പ്രസിദ്ധീകരിച്ചിരുന്നു, റിപ്പബ്ലിക്കിന്ത്യയെക്കുറിച്ച് ഉമ്മ കാലികപ്രസക്തമായി എഴുതിയപ്പോള്‍ ഉണരൂ ഇന്ത്യ ഉണരൂ എന്ന കൌമാരത്തിന്റെ വിലാപമായിരുന്നു മകളുടെത്.
അമല്‍ ഫെര്‍മിസിനെക്കുറിച്ച് ഇവിടെ മുമ്പ് എഴുതിയിട്ടുണ്ട് , (മുമ്പ് കാണാത്തവര്‍ക്ക് 'തൊഴിയൂരിന്റെ പ്രിയ എഴുത്തുകാരി 'ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം ) ഈ ഉമ്മയുടെ പാത പിന്തുടര്ന്ന് അമലിന്റെ മകള്‍ അഫീദയും കാലിക പ്രസക്തിയുള്ള തന്റെ രചനകളിലൂടെ അനുവാചക ഹൃദയങ്ങള്‍ കവരാന്‍ തുടങ്ങിയിരിക്കുന്നതിന്റെ തുടക്കമായി ഈ കവിതയെ കണക്കാക്കാം .
ഖത്തറിലെ സമന്വയ സാംസ്കാരിക സംഘടന ഇന്ത്യന്‍ സ്കൂളുകളെ അടിസ്ഥാനമാക്കി നടത്തിയ കഥാരചന മത്സരത്തില്‍ "ഗമനം" എന്ന കഥയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി നല്ലൊരു പ്രാസംഗികയും കൂടിയാണ് , ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ രചിച്ച കഥകളിൽനിന്നും പുരസ്കാരാർഹമായ കഥ കണ്ടെത്തിയത്,ശ്രീ.അഷ്ടമൂർത്തി, ശ്രീമതി.പി.വത്സല,ശ്രീ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ്.
ദോഹയിലെ വിവിധ കലാസാംസ്കാരിക സംഘടകൾ നടത്തിയുട്ടുള്ള കഥാ-ഉപന്യാസമത്സങ്ങളിൽ പുരസ്കാരം നേടിയിട്ടുള്ള അഫീദയും ഉമ്മ അമല്‍ ഫെര്മിസും ഭാവിയുടെ വാഗ്ദാനങ്ങളാണെന്നതോടൊപ്പം ജന്മനാടായ തൊഴിയൂരിന് അഭിമാനവും അംഗീകാരവും നേടിക്കൊടുക്കുന്ന യുവപ്രതിഭകള്‍ കൂടിയാണെന്ന് പറയാതെ വയ്യ.
ഖത്തറിലെ ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ സെയ്ദ് ഫെര്‍മിസിന്റെയും ദോഹ അക്കാദമി സ്കൂളിൽ ടീച്ചറായി ജോലിചെയ്യുന്ന അമല്‍ ഫെര്‍മിസിന്റെയും മകളായ അഫു എന്ന് വിളിപ്പേരുള്ള അഫീദ സ്കൂള്‍ ഫൈനല്‍ പാസ്സായി നില്ക്കുന്നു അഫുവിന്റെ ഇളയ സഹോദരന് അസീം ഫെര്‍മിസ് ഖത്തര്‍ എം .ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും അഫീദയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം :
www.facebook.com/azwafeeda.bloomingstars/
ഹൃദയംനിറഞ്ഞ ആശംസകള്‍
ReplyDeleteAashamsakal.
ReplyDeleteഅഫിത്താതാക്കും ഉമ്മാക്കും ആശംസകള്‍
ReplyDeleteഅഭിനന്ദനങ്ങൾ....ആശംസകൾ...
ReplyDeleteഅഭിനന്ദനങ്ങള്‍...
ReplyDeleteനന്നായി
ReplyDeleteആശംസകള്‍